മുസ്ലിംകളും ദേശക്കൂറും

ഇന്ത്യന്‍ മുസ് ലിംകളുടെ ദേശക്കൂറ് ചോദ്യം ചെയ്യാനാവില്ലെന്നും അവര്‍ ഇന്ത്യക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്ഥാവന എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടരിയേറ്റ് സ്വാഗതം ചെയ്തു. ഇത് യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണെങ്കില്‍ ഇന്ത്യന്‍ ജനതയെ അത് സന്തോഷിപ്പിക്കാതിരിക്കില്ല.ദേശസ്നേഹത്തിന്‍റെ വിഷയത്തില്‍ നരേന്ദ്ര മോഡിയില്‍ നിന്ന് ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഒരു സര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യമുണ്ടെന്ന് ആരും കരുതുന്നില്ല. എന്നാല്‍ ഇരുപത് കോടിയോളം വരുന്ന മുസ്ലികളുടെ കാര്യത്തില്‍ നിഷേധാത്മക നിലപാടുള്ള സംഘപരിവാരത്തിലെ ഒരംഗം എന്ന നിലക്ക് വിഭിന്നമായ ഒരു...

ശുജായി രചനകളുടെ വഴിയില്‍

ശുജായി രചനകളുടെ വഴിയില്‍

കുടുംബം: ഒരു മനശ്ശാസ്ത്ര വിശകലനം

video
ബി (സ്വ) അരുളി : നിങ്ങള്‍ രക്തബന്ധം നിലനിര്‍ത്താന്‍ സഹായകമാവുന്നത്ര കുടുംബ പരമ്പര മനസ്സിലാക്കിവയ്ക്കണം. എന്തുകൊണ്ടെന്നാല്‍ രക്തബന്ധം നിലനിര്‍ത്തല്‍ ഉറ്റവര്‍ക്കിടയില്‍ സ്നേഹത്തിനും ഐശ്വര്യവര്‍ധനവിനും ദീര്‍ഘകാലം അനുസ്മരിക്കപ്പെടാനും സഹായകമാണ് (തിര്‍മുദി).

ഇമാം ബുഖാരി(റ)

റഷ്യയിലെ ബുഖാറ പട്ടണത്തിലാണ് ഇമാം ബുഖാരി(റ)യുടെ ജനനം. പത്താം വയസ്സില്‍ വിശുദ്ധ ഖുര്‍ആനും പതിനഞ്ചു വയസ്സിനു മുന്പായി എഴുപതിനായിരം ഹദീസുകളും മനഃപാഠമാക്കിയാണ് മഹാനവര്‍കളുടെ വിജ്ഞാന ലോകത്തേക്കുള്ള ആഗമനം. ചെറുപ്പം മുതല്‍ തന്നെ നിരീക്ഷണ പാടവം, ഓര്‍മശക്തി, അന്വേഷണ തൃഷ്ണ തുടങ്ങിയവയിലെല്ലാം അദ്ദേഹം മറ്റുള്ളവരെ പിറകിലാക്കിയിരുന്നു. ഹദീസ് ശേഖരണത്തിലും വിജ്ഞാന സന്പാദനത്തിലും ഏറെ ശ്രദ്ധ ചെലുത്തിയ അദ്ദേഹം ആയിരത്തിയെണ്ണൂറ് മുഹദ്ദിസുകളില്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹദീസ് സന്പാദനത്തിലെന്ന പോലെ അവയുടെ പ്രമാണികത ഉറപ്പുവരുത്തുന്നതിലും ഇമാമിന് ഏറെ...

ഗാസയിലെ കൂട്ടക്കൊലകളും യു എസ്- സയണിസ്റ്റ് മാധ്യമങ്ങളും

ഗാസയില്‍ ഇപ്പോള്‍ നടക്കുന്നത് 18 ലക്ഷത്തോളം വരുന്ന ഫലസ്തീനികള്‍ക്കെതിരായ കൂട്ടസംഹാരമാണ്. മൂന്നാഴ്ചക്കാലമായി തുടരുന്ന ആക്രമണം ഫലസ്തീനികളുടെ വംശീയ ഉന്മൂലനം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. 1982ലെ സാബ്രാ- ഷാത്തില കൂട്ടക്കൊലക്ക് സമാനമായ നരഹത്യയാണ് ഇപ്പോള്‍ ഗാസയില്‍ തുടരുന്നത്. രണ്ടായിരത്തിലേറെ പേര്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സാബ്രാ-ഷാത്തില കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ സയണിസ്റ്റ് നേതാവ് ഏരിയല്‍ ഷരോണിന്റെ മകന്‍ ഗിലാദ് ഷരോണ്‍ ഗാസയുടെ പരിഹാരം ഹിരോഷിമയിലേതുപോലെ ആറ്റം ബോംബ് പ്രയോഗിക്കലാണെന്നാണ് ഇസ്‌റാഈല്‍ ഭരണകൂടത്തെ ഉപദേശിച്ചത്. ഇതെഴുതുമ്പോള്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍...