അംബേദ്ക്കറിന്റെ ദളിത് കുപ്പായം മൗദൂദിക്ക് എങ്ങനെയാണ് ചേരുക?

ജമാഅത്തെ ഇസ്ലാമി ആശയ ആചാര്യന്‍ അബുല്‍അഅലാ മൗദൂദിയും ദളിത് അതിജീവന രാഷ്ട്രിയം മുന്നോട്ട് വെച്ച ബാബാ സാഹേബ് അംബേദ്കറും സമകാലികരായിരുന്നുവെന്നാണ് ചരിത്രം നല്‍കുന്ന വിവരം. അംബേദ്കര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും നിലപാടുകളും ദളിത് വിമോചനത്തിന്റെ ആപ്തവാക്കങ്ങളായിരുന്നുവെന്നതില്‍ രാഷ്ട്രമീമാംസ പഠിതാക്കള്‍ക്ക് വേറെയൊരു അഭിപ്രായം കാണില്ല. അദ്ദേഹമുയര്‍ത്തിയ രാഷ്ടിയനിലപാടുകളോട് മൗദൂദിയോ ജമാഅത്തെ ഇസ്ലാമിയോ ഒരിക്കലെങ്കിലും ഐക്യപ്പെട്ടിരുന്നോ എന്ന ചോദ്യം പുതിയ കാലത്ത് വളരെ പ്രാധാന്യം നല്‍കി നിരീക്ഷിക്കേണ്ടതുണ്ട്. ചരിത്രപരമായി ജമാഅത്തെ ഇസ്ലാമി അവതരിപ്പിക്കുന്ന നിഗൂഢമായ രാഷ്ട്രിയത്തെ ഒളിപ്പിച്ച് വെക്കാന്‍ ശ്രമിക്കുന്ന...

ആത്മീയത, വിജ്ഞാനം, ബൗദ്ധികത പാരമ്പര്യത്തിന്റെ വര്‍ത്തമാനങ്ങള്‍

ഇസ്ലാമിക പാരമ്പര്യത്തിന്റെ വര്‍ത്തമാനം വളരെ രസകരമായി തോന്നുന്നതിതാണ്, ടി.എസ് ഏലിയറ്റ് വ്യക്തിനിരപേക്ഷത (individual neutrality) യിലൂടെയും, മാത്യൂ ആർണോൾഡ് ഉരക്കല്ലി (touchstone) ലൂടെയും, സാമുവൽ ജോൺസനും എഫ്.ആർ ലീവിസും പ്രായോഗിക വിമർശന (practical criticism) ത്തിലൂടെയും-സാഹിത്യത്തിൽ അതിന്റെ പാരമ്പര്യത്തെ കുറിച്ച് സംസാരിക്കുന്നു. ഒട്ടും വ്യത്യസ്ഥമല്ലാതെ തന്നെ, എംഗൽസിനേയും ലെനിനേയും പോലുളള ക്ലാസിക്കൽ ഹ്യുമാനിസ്റ്റുകളായ 'മാർക്സിയൻ പുരോഹിതൻമാരും', ഡില്യൂസിനേയും നെഗ്രിയേയും പോലുളള ആന്റി-ഹ്യുമാനിസ്റ്റുകളായ 'മാർക്സിയൻ സൂഫികളും', ചരിത്രത്തെ ചരിത്രത്തിൽ നിന്ന് തന്നെ അടർത്തിമാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പൊഴും, 'വൈരുദ്ധ്യ'ത്തിന്റെ പാരമ്പര്യത്തെ കുറിച്ച്-...

നമുക്ക് ഗ്രാമങ്ങളില്‍ രാപാര്‍ക്കാം

രാമായണം എന്നതിന്റെ അര്‍ത്ഥം രാമന്റെ അയനമെന്നാണ്. അയനമെന്നാല്‍ യാത്ര. ഇപ്പറഞ്ഞതില്‍ നിന്ന് രാമായണം ഒരു യാത്രാവിവരണമെന്ന് സാധാരണ ഗതിയില്‍ എടുക്കരുത്. രാമന്റെ ജീവിതയാത്രയാണ് കവി പ്രതിപാദിക്കുന്നത്. സീതയിലേക്കും രാവണനിലേക്കും ശ്രീരാമന്‍ ചെയ്ത യാത്രയാണ് ചുരുക്കത്തില്‍ രാമായണം. രാവണനിലേക്കുള്ള യാത്രയില്‍ രാമന്‍ വിജയിക്കുകയും ശ്രീമതി സീതയിലേക്കുള്ള യാത്രയില്‍ തോറ്റെന്നുമാണ് ബുദ്ധിജീവികളുടെ ഒരു കാഴ്ചപാട്. അത് കൊണ്ട് രാമായണം വാസ്തവത്തില്‍ സീതായനമാണെന്ന് സുകുമാര്‍ അഴീക്കോട് മാഷ് പറയാറുണ്ടായിരുന്നു. ഏറ്റവും നല്ല ശ്രീരാമവിമര്‍ശനം രാമായണം തന്നെയാണെന്ന് നിരീക്ഷണമുണ്ട്. ആദിയില്‍ രാമന്‍ രാമന്‍...

മാതാപിതാക്കള്‍ അന്യരല്ല

അബൂഹുറൈറ (റ) പറയുന്നു. നബി(സ) അരുളി: മാതാപിതാക്കളെ വാര്‍ദ്ധക്യാവസ്ഥയില്‍ എത്തിച്ചിട്ടും അവര്‍ കാരണമായി സ്വര്‍ഗം നേടാനാവാത്തവന്‍ മൂക്കു കുത്തി വീണു. (നരകത്തില്‍ വീണു) (മുസ്‌ലിം) മാതാപിതാക്കളെ അവഗണിക്കുന്ന പുതുകാല പ്രകടനങ്ങള്‍ക്ക് കനത്ത താക്കീത് നല്‍കുകയാണ് മേല്‍ ഹദീസ്. പ്രമാണവാക്യങ്ങളെ പിച്ചിച്ചീന്തുന്ന ന്യൂജനറേഷന്‍ സമീപന രീതികളില്‍ പിതാവിനും മാതാവിനും വളര്‍ത്തുനായയുടെ വിലപോലുമില്ലെന്നത് അസ്വസ്ഥജനകമായ ഒരു യാഥാര്‍ത്ഥ്യമാണ്. കൈ പിടിച്ചു വളര്‍ത്തിയ പൊന്നുപ്പയോടും പാല്‍ പകര്‍ന്ന പെറ്റുമ്മയോടും അവശകാലത്ത് ക്രൗര്യഭാവം പുലര്‍ത്തുന്ന നന്ദി കെട്ടവരായി നമ്മള്‍ മാറിയില്ലേ എന്ന ചോദ്യം നെഞ്ചില്‍...

ഫിത്വര്‍ സകാത്: അറിയേണ്ടതെല്ലാം

ഫിത്വര്‍ സക്കാത്ത്: ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് നിര്‍ബന്ധമുള്ള സക്കാത്താണ് ഫിത്വര്‍ സകാത്ത്. അനുയോജ്യമായ വീട്, ആവശ്യമായ പരിചാരകന്‍, കടം വീട്ടാനാവശ്യമായ ധനം പെരുന്നാളിന്റെ രാപ്പകലുകളില്‍ തനിക്കും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമുള്ളവര്‍ക്കും ആവശ്യമായ ഭക്ഷണം. വസ്ത്രം എന്നിവക്കാവശ്യമായതിലധികം ധനമുള്ളവര്‍ക്കാണ് ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമുള്ളത്. മേല്‍ ആവശ്യങ്ങള്‍ കഴിഞ്ഞ് കറന്‍സിയോ ധാന്യമോ ബാക്കി വേണമെന്നില്ല. ഒരാളുടെ ഉടമയിലുള്ള മൊത്തം സമ്പത്തില്‍ നിന്ന് മേല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്നത് മാറ്റിവെച്ചാല്‍ മിച്ചമുണ്ടോ എന്നതാണ് മാനദണ്ഡം. വലിയ പണക്കാര്‍ക്ക് മാത്രമേ ഫിത്വര്‍ സക്കാത്ത്...

വഹാബികളെ പൊളിച്ചടക്കി പെണ്‍കുട്ടിയുടെ മറുപടി

ശഫ്‌ന സഹല എഴുതുന്നു മുടി മുറിപ്പിക്കണം എന്നും പറഞ്ഞു ബാര്‍ബര്‍ ഷോപ്പിലേക്ക് ഇറങ്ങുകയായിരുന്ന ഇക്കയുടെ മുഖമടച്ചൊന്നു കൊടുത്തു. പകച്ചു കൊണ്ട് എന്റെ മുഖത്തേക്ക് നോക്കുന്ന ഇക്കയെ കാണുമ്പോള്‍ പുച്ഛമാണ് തോന്നിയത്. സ്വന്തം മുടി വെട്ടാന്‍ പോലും കഴിവില്ലാത്ത, സ്വന്തം ആവശ്യത്തിനു മറ്റൊരു ബാര്‍ബര്‍നെ ആശ്രയിക്കുന്നവന്റെയടുത്തേക്കാണോ ഇവരൊക്കെ മുടിവെട്ടിക്കാന്‍ പോകുന്നത്? ഷെയിം!! ഫീലിംഗ് സ്റ്റുപ്പിട്!! പ്രസവ വേദന വന്നപ്പോള്‍ താത്തയെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വാപ്പയോട് വെറുപ്പാണ് തോന്നിയത്. സ്വന്തം പ്രസവം എടുക്കാന്‍ കഴിയാതെ മറ്റൊരു ഡോക്ടര്‍നു മുന്നില്‍ നഗ്‌നയായി കടന്നു...

ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് ഇസ്ലാം പരിഹാരം പറയുന്നു

ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി ഭാര്യഭര്‍ത്താക്കള്‍ ഗൗരവമേറെയുള്ള നിക്കാഹെന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ഒന്നിച്ചവരാണെങ്കിലും വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന് വ്യക്തികളായതിനാല്‍ അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളും പിണക്കങ്ങളും സംഭവിക്കാനിടയുണ്ട്. ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിഹാര മാര്‍ഗങ്ങള്‍ ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രം വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു(സു.ത) പറയുന്നു: ''ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ സംരക്ഷകരും നിയന്താക്കളുമാണ്. ചിലര്‍ക്ക് ചിലരെക്കാള്‍ അല്ലാഹു മഹത്വങ്ങള്‍ നല്‍കിയതിനാലും ഭര്‍ത്താക്കന്മാര്‍ ചെലവ് നല്‍കേണ്ടവരായതിനാലും ആണിത്. ഭര്‍ത്താക്കളെ അനുസരിക്കേണ്ടവരും അവരുടെ അഭാവത്തില്‍ സൂക്ഷിക്കേണ്ടതെല്ലാം സൂക്ഷിക്കുന്നവരുമാണ് സദ്‌വൃത്തകളായ സ്ത്രീകള്‍. ഭാര്യമാരുടെ പിണക്കത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ നിങ്ങള്‍ അവരെ ഉപദേശിക്കണം....

ചില സുന്നത്ത് നിസ്‌കാരങ്ങള്‍

സുന്നത്ത് നിസ്‌കാരം മുഅക്കതായ സുന്നത്ത് നിസ്‌കാരങ്ങള്‍ ഏതൊക്കെയാണ് ? ഉ: സുബഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത്, ളുഹ്‌റിന്ന് മുമ്പും ശേഷവും രണ്ട്, മഗ്‌രിബിന്റെ ശേഷം രണ്ട്, ഇശാഇന്റെ ശേഷം രണ്ട് ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് മുമ്പ് നിസ്‌കരിക്കേണ്ട സുന്നത്ത് നിസ്‌കാരം ശേഷം നിസ്‌കരിച്ചാല്‍ മതിയാകുമോ? ഉ: മതിയാകുന്നതാണ്. ഫര്‍ള് നിസ്‌കാരത്തിന്റെ സമയം കഴിയുന്നതിന്ന് മുമ്പ് നിസ്‌കരിച്ചാല്‍ അതാആയിട്ടും ഫര്‍ളിന്റെ സമയം കഴിഞ്ഞാല്‍ ഖളാആയിട്ടും കണക്കാക്കുന്നതാണ്. ഫര്‍ള് നിസ്‌കാരത്തിന്ന് മുമ്പ് നിസ്‌കരിക്കേണ്ട സുന്നത്തിനെ പിന്തിക്കല്‍ സുന്നത്താകുന്നത് എപ്പോഴാണ്? ഉ: ഒരാള്‍ ജമാഅത്തിന് വരുമ്പോള്‍ ഇഖാമത്തിന്റെ സമയമാവുകയും ഇമാമിന്റെ...

ഭാര്യയും ഭര്‍ത്താവും വായിച്ചറിയാന്‍

കുടുംബം സ്ത്രീപുരുഷ ബാധ്യതകള്‍ അബ്ദുല്‍ ബാരി കെ ഒളവട്ടൂര്‍ സാമൂഹിക സന്തുലിതാവസ്ഥ നിലനില്‍ക്കുന്നതില്‍ മുഖ്യപങ്ക് കുടുംബത്തിനാണ്. അതുകൊണ്ടാണ് സാമൂഹ്യശാസ്ത്രജ്ഞരെല്ലാം സുപ്രധാനമായ സാമൂഹിക സ്ഥാപനമായി കുടുംബത്തെ പരിചയപ്പെടുത്തിയത്. കുടുംബത്തിന്റെ ചലനങ്ങള്‍ സമൂഹത്തിന്റെ പുരോഗതിക്കും അധോഗതിക്കും നിദാനമാകും. കുടുംബാന്തരീക്ഷം സമാധാനപരമായി നിലനിര്‍ത്തുന്നതിന്റെ അഭിവാജ്യഘടകം ഭാര്യയും ഭര്‍ത്താവുമാണ്. കാരണം അവരാണ് കുടുംബത്തിലെ അധികാരികള്‍. അവരുടെ ഇടപെടലിലെ നിഷ്പക്ഷതയും നൈതികതയും അടിസ്ഥാനപ്പെടുത്തിയായിരിക്കും കുടുംബത്തിന്റെ സ്വസ്ഥത നിലനില്‍ക്കുന്നത്. പരിശുദ്ധ ഇസ് ലാം കുടുംബസമാധാനത്തിന് മറുരംഗങ്ങളിലെന്നപോലെ ഗൗരവമായ പരിഗണന നല്‍കുന്നുണ്ട്. ഇസ്‌ലം പുരുഷനെ മാത്രമേ പരിഗണിക്കുള്ളൂ എന്ന...

ഒരു കുഞ്ഞുപിറന്നാല്‍ എന്തെല്ലാം ചെയ്യണം?

പേരിടലും അഖീഖ: അറവും. ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി കുട്ടികള്‍ക്ക് നല്ല പേരുകള്‍ നല്‍കണം. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ പേരിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് ഇസ് ലാം പറയുന്നത്. അബിദ്ദര്‍ദാഅ് (റ) പറഞ്ഞു: പരലോക്ത്ത് നിങ്ങളെ വിളിക്കപ്പെടുന്നത് നിങ്ങളുടെയും നാമങ്ങള്‍ കൊണ്ടാണ്.അതിനാല്‍ നിങ്ങള്‍ നല്ല നാമങ്ങള്‍ സ്വീകരിക്കണം. (അബൂദാവൂദ്) അബൂഹുറൈറ (റ) നിവേദനം. റസൂല്‍ കരീം (സ്വ) പറഞ്ഞു. സന്താനങ്ങള്‍ക്ക് നല്ല പേരുകള്‍ നിശ്ചയിക്കലും അവര്‍ക്ക് 'അദബ്' പഠിപ്പിക്കലും പിതാക്കളുടെ ബാധ്യതയാകുന്നു. (ബസ്സാര്‍) അബ്ദുല്ല അബ്ദുറഹ് മാന്‍ എന്നിവ അല്ലാഹുവന്...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
few clouds
54.4 ° F
58.1 °
53 °
53%
1.7mph
15%
Tue
52 °
Wed
57 °
Thu
59 °
Fri
62 °
Sat
61 °
- Advertisement -

Must Read