ഇജ്തിഹാദ്, തഖ്‌ലീദ് ആദ്യവായനക്ക്‌

ഇജ്തിഹാദ് ഖുര്‍ആനോ ഹദീസോ വ്യക്തമായിപ്പറയാതിരിക്കുകയും ഇജ്മാഇ് ഇല്ലാത്തതുമായ വിഷയങ്ങളില്‍ മതവിധി കണ്ടെത്തുവാന്‍ വേണ്ടി യോഗ്യരായ പണ്ഡിതന്മാര്‍ (ഖുര്‍ആനിലും സുന്നത്തിലും) തങ്ങളുടെ സകലപരിശ്രമങ്ങളേയും വിനിയോഗിക്കലാണ് ഇജ്തിഹാദ്. ഇജ്തിഹാദും ഖിയാസും ആശയപരമായ ഏറെക്കുറേ സമാനമാണ്. മതവിധി കണ്ടെത്തുവാന്‍ (ഖുര്‍ആന്‍; സുന്നത്ത് എന്നിവയില്‍) യോഗ്യനായ പണ്ഡിതന്‍ തന്റെ സകല കഴിവും വിനിയോഗിക്കലാണ് ഇജ്തിഹാദ്. (ജംഅ്: 2/379) അന്ത്യനാള്‍ വരെ വന്നേക്കാവുന്ന സകലപ്രശ്‌നങ്ങളേയും സവിസ്തരം പ്രതിപാദിച്ച് പ്രതിവിധി പറയാന്‍ ആയിരക്കണക്കിന് വാള്യങ്ങളുള്ള ഗ്രന്ഥങ്ങള്‍ തന്നെ മതിയാവില്ല. അത് അപ്രായോഗികമായതുകൊണ്ട് തന്നെ ചില കാര്യങ്ങള്‍ ഖുര്‍ആന്‍ വ്യക്തമാക്കുകയും...

മതം ശാസ്ത്രത്തിന്റെ ശത്രുവല്ല

ദൈവത്തെ ശാസ്ത്രീയമായി തെളിയിക്കാനാവുമോ? നിരീശ്വര ചിന്തകളുടെ മൗലിക ചോദ്യമാണിത്. റിച്ചാര്‍ഡ് ഡോക്കിന്‍സ് ''ദൈവ വിഭ്രാന്തികള്‍' എന്ന തന്റെ പുസ്തകത്തില്‍ ഈ ചോദ്യം നിരന്തരം ആവര്‍ത്തിക്കുന്നതായി കാണാം. പ്രമുഖ യുക്തിവാദികളുടെ സാമൂഹിക മാധ്യമങ്ങളിലും ഈ ചോദ്യത്തിന് വല്ലാത്ത ഗൗരവം നല്‍കാറുണ്ട്. എന്നാല്‍ ശാസ്ത്രം എങ്ങനെ ദൈവത്തെ പ്രതിനിധീകരിക്കുന്നുവെന്ന അജ്ഞതയില്‍ നിന്നാണ് പ്രധാനമായും ഈ ചോദ്യം ഉയര്‍ന്നുവരുന്നത്. മൂര്‍ത്തവും അമൂര്‍ത്തവും തമ്മിലുള്ള സങ്കീര്‍ണമായ വിശദീകരണമാണ് ദൈവവും ശാസ്ത്രവും തമ്മിലുള്ളത്. സ്‌നേഹം എന്ന വികാരത്തെ സാങ്കേതികത കൊണ്ടല്ല നാം തിരിച്ചറിയുന്നത്....

തോണിമനുഷ്യരുടെ കണ്ണീര്‍കടല്‍

ഭരണകൂടത്തിന്റെ ഒരു ക്ഷേമ അജണ്ടയിലും പേരില്ലാത്തവര്‍. മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്ന പ്ലാസ്റ്റിക് ചവറുകള്‍ പോലെ മാലിന്യ കൂമ്പാരത്തിലേക്കും അഴുക്കുചാലിലേക്കും വലിച്ചെറിയപ്പെട്ടവര്‍. മൂര്‍ച്ചയുള്ള ജീവിതത്തെ അതിന്റെ മൂര്‍ധന്യതയില്‍ പച്ചയായി അനുഭവിച്ചു കൊണ്ടിരിക്കുന്നവര്‍. ഉറങ്ങുന്നതിനു മുമ്പ് കുറ്റിയിടാനും ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ തുറന്നിടാനും അവര്‍ക്കു മുമ്പില്‍ ഒരു വാതിലില്ല. തുറന്നിട്ട ഈ ലോകം തന്നെയാണവരുടെ വീട്. അനുഭവങ്ങള്‍ മേല്‍ക്കൂരയില്ലാതെ പെയ്യുന്നു, തോരുന്നു, വീണ്ടും വീണ്ടും പെയ്യുന്നു. കാണേണ്ട കാഴ്ചകളുടെ പട്ടികയില്‍ നിന്ന് ചവിട്ടിപ്പുറത്താക്കപ്പെട്ട ഈ ജീവിതങ്ങള്‍ നമ്മുടെ കപട സാംസ്‌കാരികതയുടെ ചെകിട്ടത്താണ് അടിക്കുന്നതെന്ന്...

ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് ഇസ്ലാം പരിഹാരം പറയുന്നു

ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി ഭാര്യഭര്‍ത്താക്കള്‍ ഗൗരവമേറെയുള്ള നിക്കാഹെന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ഒന്നിച്ചവരാണെങ്കിലും വ്യത്യസ്ത സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്ന് വ്യക്തികളായതിനാല്‍ അവര്‍ക്കിടയില്‍ പ്രശ്‌നങ്ങളും പിണക്കങ്ങളും സംഭവിക്കാനിടയുണ്ട്. ദമ്പതികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പരിഹാര മാര്‍ഗങ്ങള്‍ ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രം വിശദീകരിച്ചിട്ടുണ്ട്. അല്ലാഹു(സു.ത) പറയുന്നു: ''ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ സംരക്ഷകരും നിയന്താക്കളുമാണ്. ചിലര്‍ക്ക് ചിലരെക്കാള്‍ അല്ലാഹു മഹത്വങ്ങള്‍ നല്‍കിയതിനാലും ഭര്‍ത്താക്കന്മാര്‍ ചെലവ് നല്‍കേണ്ടവരായതിനാലും ആണിത്. ഭര്‍ത്താക്കളെ അനുസരിക്കേണ്ടവരും അവരുടെ അഭാവത്തില്‍ സൂക്ഷിക്കേണ്ടതെല്ലാം സൂക്ഷിക്കുന്നവരുമാണ് സദ്‌വൃത്തകളായ സ്ത്രീകള്‍. ഭാര്യമാരുടെ പിണക്കത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കില്‍ നിങ്ങള്‍ അവരെ ഉപദേശിക്കണം....

മുഹര്‍റത്തിന്റെ ജയാരവം

ഒന്ന്, ഇബ്‌ലീസിന്റെ സ്വര്‍ഗ നിഷേധത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുഹര്‍റം എന്ന പേര് വന്നതെന്ന് ഒരു നിരീക്ഷണമുണ്ട്. സ്വര്‍ഗം ഹറാമാക്കപ്പെട്ടനാണല്ലോ ഇബ്‌ലീസ്. രണ്ട്, മുഹര്‍റം യുദ്ധം ഹറാമാക്കപ്പെട്ട മാസമാണ്. ഹറാം എന്ന അറബി ശബ്ദത്തിന്റെ അര്‍ത്ഥം നിഷിദ്ധം എന്നാണ്. അരുതാത്ത കാര്യങ്ങളെയാണല്ലോ പൊതുവെ അനുവദിക്കാതിരിക്കുന്നതും നിഷിദ്ധമാക്കുന്നതും. മുഹര്‍റം അരുതായ്മകള്‍ അടച്ചെുവെച്ച് നന്മയുടെ ലോകത്തേക്കുള്ള വാതില്‍ തുറക്കുന്നുവെന്ന് ചുരുക്കം. ഹിജ്‌റ വര്‍ഷം ആദ്യകാലത്ത് അറബികള്‍ 12 മാസങ്ങള്‍ക്കും വ്യത്യസ്ത പേരുകള്‍ നല്‍കിയിരുന്നു. പിന്നീട് കാലത്തിനും അനുഭവത്തിനുമനുസരിച്ച് പുനര്‍നാമകരണം നടത്തുകയുണ്ടായി. ഒന്നും രണ്ടും മാസങ്ങള്‍ക്കു സ്വഫര്‍ അവ്വല്‍,...

വായനയുടെ ചരിത്രവും വര്‍ത്തമാനവും

തന്റെ മാരകരോഗം ഭേദപ്പെടുത്തിയ കൊട്ടാരവൈദ്യനോട് രാജാവ് പറഞ്ഞു: 'ഇനി ഈ രാജ്യത്തിന്റെ പകുതി നിങ്ങള്‍ക്ക് ഭരിക്കാം'. വൈദ്യന്‍: 'വേണ്ട പ്രഭോ, എന്റെ വേറെ എളിയൊരു അഭിലാഷം നിര്‍വഹിച്ചു തന്നാല്‍ മതി'. രാജാവ്: 'ഇതിലും വലിയ എന്ത് പ്രതിഫലമാണ് എനിക്ക് നല്‍കാന്‍ സാധിക്കുക?'. വൈദ്യന്‍: 'എനിക്ക് അങ്ങയുടെ കൊട്ടാര ഗ്രന്ഥാലയത്തില്‍ ഒരംഗത്വം മതി'. ഉസ്ബക്കിന്റെ ഭരണസാരഥ്യം നിരസിച്ച് വായനയുടെ ഉപാസകനായ അദ്ദേഹം ഇന്നും ആഗോളജനതയുടെ മാനസാന്തരങ്ങളില്‍ മന്ത്രിയായി രാജാവായി ജീവിച്ചുകൊണ്ടിരിക്കുകയാണ് ഇബ്‌നുസീനയെന്ന നാമധേയത്തില്‍. വൈജ്ഞാനിക വ്യവഹാരങ്ങള്‍ ഡിജിറ്റല്‍ വേര്‍ഷനുകളായി...

പള്ളിത്തര്‍ക്കങ്ങള്‍ക്ക് പരിഹാരമുണ്ടോ?

സംസാരം: കെ.എം.എ റഹീം സാഹിബ് /ജാബിര്‍ കാരേപറമ്പ്‌ ?പള്ളിത്തര്‍ക്കങ്ങള്‍ വര്‍ധിച്ചിരിക്കയാണല്ലോ? ചീക്കോട്, കക്കോവ്, പള്ളിക്കല്‍ ബസാര്‍, തച്ചണ്ണ, മുടിക്കോട് അങ്ങനെ നീളുന്നു. മഹല്ലിലെ കാലങ്ങളായി തുടരുന്ന ഐക്യത്തിന്റെ പാതയാണ് ആസൂത്രിത ശ്രമങ്ങളിലൂടെ നശിപ്പിക്കുന്നത്. ഇതിനു പ്രത്യക്ഷമായ കാരണങ്ങള്‍ എന്തൊങ്കിലുമുണ്ടോ? - കാസര്‍ഗോഡ് നടന്ന ഇ.കെ വിഭാഗം സമ്മേളനത്തിലെ പ്രസംഗമാണ് ഇതിന്റെയൊക്കെ തുടക്കവും കാരണവും. അതോടു കൂടെ അവരുടെ ഓര്‍ഗനൈസര്‍മാര്‍ക്കും മുഫത്തിശ്മാര്‍ക്കും ലഭിക്കുന്ന ഡയറക്ഷന്‍ തന്നെ ഒരു സ്ഥലത്തും ഒരുമിച്ചു പോകാന്‍ സമ്മതിക്കരുതെന്നാണ്. എ.പി വിഭാഗത്തെ എല്ലാ കമ്മിറ്റിയില്‍ നിന്നും അവഗണിക്കുക...

സാമൂഹികബോധം

വ്യക്തികൾക്ക് സമൂഹത്തോട് ചില ബാധ്യതകളുണ്ട്. ഉത്തരവാദിത്ത ബോധത്തോടെ അവ നിർവഹിക്കുകയും സാമൂഹിക സംവിധാനങ്ങളോട് കൂറുപുലർത്തുകയും ചെയ്യുന്നതാണ് സാമൂഹിക ബോധത്തിന്റെ താത്പര്യം. ഓരോരുത്തരുടെയും സ്ഥാനമാനങ്ങൾക്കും സേവന സൗകര്യങ്ങൾക്കും അനുസൃതമായി അവ വ്യത്യസ്തമായിരിക്കും. എല്ലാവരും ഇടയന്മാർ ആണെന്നും അവരുടെ കൂട്ടത്തെ സംബന്ധിച്ചു ചോദ്യം ചെയ്യപ്പെടുമെന്നും ഹദീസിൽ കാണാം. 'ഭരണാധികാരി പ്രജകളെ സംബന്ധിച്ചും കുടുംബ നാഥനും ഗൃഹ നാഥയും അവരവരുടെ ഉത്തരവാദിത്തങ്ങളെ സംബന്ധിച്ചും ചോദിക്കപ്പെടും.' സാമൂഹികബോധം ബാധ്യതകൾ ഏറ്റെടുക്കാനും നിർവഹിക്കാനും പ്രചോദനം നൽകുന്നു. ദൈവവിശ്വാസവും സമൂഹസ്‌നേഹവും തന്റെ കഴിവുകൾ പൊതുനന്മക്കും സമൂഹ...

കമ്പോളത്തില്‍ കാര്യങ്ങളുണ്ട്‌

റാഫിഅ്ബ്‌നുഖദീജ് റ ഉദ്ധരിക്കുന്നു. ചോദിക്കപ്പെട്ടു. ഓ പ്രവാചകരേ, പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ഉത്തമമായത് ഏതാണ്? മനുഷ്യരുടെ കൈ കൊണ്ടുള്ള പ്രവര്‍ത്തനം, സ്വീകാര്യമായ കച്ചവടം (അഹ്മദ്) ജീവിതത്തിന്റെ ആത്മീയ വശത്തോടൊപ്പം ഭൗതിക വശത്തിനും പ്രാധാന്യം കല്‍പിക്കുന്നു ഇസ്‌ലാം. തൊഴിലെടുത്ത് ജീവിക്കുന്നതിനെ ഇസ്‌ലാം പ്രോല്‍സാഹിപ്പിക്കുന്നു. നിങ്ങള്‍ നിസ്‌കാരം നിര്‍വഹിച്ചാല്‍ ഭൂമിയില്‍ വ്യാപിക്കുക(കച്ചവടത്തിലും തൊഴിലിലും ഏര്‍പ്പെട്ട്) അല്ലാഹുവിന്റെ മഹാത്മ്യം കണ്ടെത്തുക എന്ന ഖുര്‍ആന്‍ വചനം തൊഴിലിന് പ്രാധാന്യം നല്‍കുന്നു. ഇരുമ്പ് കൊണ്ട് കവചങ്ങള്‍ നിര്‍മിക്കാനുള്ള ദാവൂദ് നബിയുടെ തൊഴില്‍ ചാതുര്യത്തെയും തൊഴിലാളികളോടൊപ്പം കോട്ട...

നമുക്ക് ഗ്രാമങ്ങളില്‍ രാപാര്‍ക്കാം

രാമായണം എന്നതിന്റെ അര്‍ത്ഥം രാമന്റെ അയനമെന്നാണ്. അയനമെന്നാല്‍ യാത്ര. ഇപ്പറഞ്ഞതില്‍ നിന്ന് രാമായണം ഒരു യാത്രാവിവരണമെന്ന് സാധാരണ ഗതിയില്‍ എടുക്കരുത്. രാമന്റെ ജീവിതയാത്രയാണ് കവി പ്രതിപാദിക്കുന്നത്. സീതയിലേക്കും രാവണനിലേക്കും ശ്രീരാമന്‍ ചെയ്ത യാത്രയാണ് ചുരുക്കത്തില്‍ രാമായണം. രാവണനിലേക്കുള്ള യാത്രയില്‍ രാമന്‍ വിജയിക്കുകയും ശ്രീമതി സീതയിലേക്കുള്ള യാത്രയില്‍ തോറ്റെന്നുമാണ് ബുദ്ധിജീവികളുടെ ഒരു കാഴ്ചപാട്. അത് കൊണ്ട് രാമായണം വാസ്തവത്തില്‍ സീതായനമാണെന്ന് സുകുമാര്‍ അഴീക്കോട് മാഷ് പറയാറുണ്ടായിരുന്നു. ഏറ്റവും നല്ല ശ്രീരാമവിമര്‍ശനം രാമായണം തന്നെയാണെന്ന് നിരീക്ഷണമുണ്ട്. ആദിയില്‍ രാമന്‍ രാമന്‍...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
55.4 ° F
56.5 °
53.6 °
80%
2.5mph
100%
Sun
67 °
Mon
62 °
Tue
64 °
Wed
58 °
Thu
54 °
- Advertisement -

Must Read