തോണിമനുഷ്യരുടെ കണ്ണീര്‍കടല്‍

ഭരണകൂടത്തിന്റെ ഒരു ക്ഷേമ അജണ്ടയിലും പേരില്ലാത്തവര്‍. മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്ന പ്ലാസ്റ്റിക് ചവറുകള്‍ പോലെ മാലിന്യ കൂമ്പാരത്തിലേക്കും അഴുക്കുചാലിലേക്കും വലിച്ചെറിയപ്പെട്ടവര്‍. മൂര്‍ച്ചയുള്ള ജീവിതത്തെ അതിന്റെ മൂര്‍ധന്യതയില്‍ പച്ചയായി അനുഭവിച്ചു കൊണ്ടിരിക്കുന്നവര്‍. ഉറങ്ങുന്നതിനു മുമ്പ് കുറ്റിയിടാനും ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ തുറന്നിടാനും അവര്‍ക്കു മുമ്പില്‍ ഒരു വാതിലില്ല. തുറന്നിട്ട ഈ ലോകം തന്നെയാണവരുടെ വീട്. അനുഭവങ്ങള്‍ മേല്‍ക്കൂരയില്ലാതെ പെയ്യുന്നു, തോരുന്നു, വീണ്ടും വീണ്ടും പെയ്യുന്നു. കാണേണ്ട കാഴ്ചകളുടെ പട്ടികയില്‍ നിന്ന് ചവിട്ടിപ്പുറത്താക്കപ്പെട്ട ഈ ജീവിതങ്ങള്‍ നമ്മുടെ കപട സാംസ്‌കാരികതയുടെ ചെകിട്ടത്താണ് അടിക്കുന്നതെന്ന്...

നബി സ.യുടെ വഫാതും അനന്തര കര്‍മങ്ങളും

ചോദ്യം: വേഗത്തില്‍ മറവ് ചെയ്യല്‍ മയ്യിത്തിനെ ബഹുമാനിക്കുന്നതിന്റെ ഭാഗമാണല്ലോ. പുണ്യറസൂല്‍(സ്വ)യെ മറവ് ചെയ്യുന്നത് രണ്ട് ദിവസം വൈകിപ്പിച്ചത് എന്തിനായിരുന്നു? ഉത്തരം: റസൂല്‍(സ്വ)യുടെ തിരുദേഹം വേഗത്തില്‍ മറമാടാതിരുന്നത് അവിടുത്തെ ബഹുമാനിക്കുന്നതില്‍ യാതൊരു കുറവും വരുത്തിയിട്ടില്ല. മഹാന്‍മാരിതിന് പല വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. 1) തിരുനബി(സ്വ)യുടെ പുണ്യശരീരം ജീവിതകാലത്തും അതിനു ശേഷവും മറ്റു മനുഷ്യരുടെ ശരീരങ്ങളെ പോലെയല്ല. മരണകാരണമായി ഉണ്ടാകുന്ന യാതൊരു ഭാവപകര്‍ച്ചയും തിരുദേഹത്തെ സ്പര്‍ശിക്കില്ല. കാരണം, അവിടുത്തേക്ക് അല്ലാഹു പ്രത്യേക സംരക്ഷണം നല്‍കിയിട്ടുണ്ട്. ജീവിത-മരണ വ്യത്യാസങ്ങളില്ലാതെ എന്നെന്നും ശുദ്ധിയോടെ സുഗന്ധപൂരിതമായി അവിടുത്തെ ശരീരം...

സ്ത്രീ സമീപനങ്ങളുടെ ഇസ്‌ലാമികത

ശിക്ഷാനിയമങ്ങള്‍ ബാഹ്യമായി കടുത്തതെന്ന് തോന്നുമെങ്കിലും അനേകായിരം ക്രൂരകൃത്യങ്ങളുടെ ഇല്ലായ്മ ശിക്ഷാ നിര്‍വ്വഹണത്തിലൂടെ സംഭവിക്കുമെന്ന് യാഥാര്‍ത്ഥ്യമാണ്. ഇത്തരം നിയമങ്ങള്‍ നടക്കാന്‍ ചിലഘടകങ്ങള്‍ കൂടി ബാധകമാണ്. സാക്ഷി വേണം, സാഹചര്യം പ്രധാനമാണ്. ഒറ്റക്കുള്ള ഇറങ്ങി നടത്തം സ്ത്രീകള്‍ക്ക് ഇസ്‌ലാം വിലക്കിയിട്ടുണ്ട്. അവളുടെ സംരക്ഷണത്തിന് ഒരു മഹ്‌റമായ പുരുഷനോ ഭര്‍ത്താവോ കൂടെ കൂട്ടാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. അല്ലെങ്കില്‍ പക്വതയാര്‍ന്ന ഒരുകൂട്ടം സ്ത്രീകള്‍ അവളെ അനുഗമിക്കണം. യാത്രാ വേളയില്‍ ആകര്‍ഷകമായി വസ്ത്രം ധരിക്കാനോ സുഗന്ധം പുരട്ടാനോ ഇസ്‌ലാം അനുവദിക്കുന്നില്ല. അന്യആണുങ്ങള്‍ക്ക് ദര്‍ശിക്കാനോ സ്പര്‍ശിക്കാനോ...

സ്ത്രീ: രക്ഷയും ശിക്ഷയും

ഡല്‍ഹി കൂട്ടബലാത്സംഘത്തിനു പിന്നിലെ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പു വരുത്തുന്നതില്‍ എല്ലാവരും അസാധാരണമായ തിടുക്കം കൂട്ടിയത് ഒര്‍ക്കുന്നില്ലേ. ഇസ്‌ലാമിന്റെ നിയമങ്ങളെ കൊഞ്ഞനം കുത്തി കണ്ടവരും ആ സാഹചര്യത്തില്‍ അതിനെ സ്വാഗതം ചെയ്യാന്‍ വെമ്പല്‍ കൊണ്ടു. അങ്ങിനെയാണ് ഇസ്‌ലാമിക ശിക്ഷാ നിയമങ്ങള്‍ വീണ്ടും സമൂഹമധ്യേ ചര്‍ച്ചക്ക് വിധേയമായത്. പലരും ശിക്ഷാ നിയമങ്ങളെ അതിന്റെ പശ്ചാത്തലത്തില്‍ നിന്നും അടര്‍ത്തി മാറ്റി ചര്‍ച്ചക്കെടുത്തു വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമേ ശ്രമിച്ചുള്ളൂ. എം എന്‍ കാരശ്ശേരി ഇത്തരക്കാര്‍ക്ക് മുന്നില്‍ എന്നും ഇസ്‌ലാമിനെതിരെ നിലനിന്നിട്ടുണ്ട്....

മുഹര്‍റത്തിന്റെ ജയാരവം

ഒന്ന്, ഇബ്‌ലീസിന്റെ സ്വര്‍ഗ നിഷേധത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുഹര്‍റം എന്ന പേര് വന്നതെന്ന് ഒരു നിരീക്ഷണമുണ്ട്. സ്വര്‍ഗം ഹറാമാക്കപ്പെട്ടനാണല്ലോ ഇബ്‌ലീസ്. രണ്ട്, മുഹര്‍റം യുദ്ധം ഹറാമാക്കപ്പെട്ട മാസമാണ്. ഹറാം എന്ന അറബി ശബ്ദത്തിന്റെ അര്‍ത്ഥം നിഷിദ്ധം എന്നാണ്. അരുതാത്ത കാര്യങ്ങളെയാണല്ലോ പൊതുവെ അനുവദിക്കാതിരിക്കുന്നതും നിഷിദ്ധമാക്കുന്നതും. മുഹര്‍റം അരുതായ്മകള്‍ അടച്ചെുവെച്ച് നന്മയുടെ ലോകത്തേക്കുള്ള വാതില്‍ തുറക്കുന്നുവെന്ന് ചുരുക്കം. ഹിജ്‌റ വര്‍ഷം ആദ്യകാലത്ത് അറബികള്‍ 12 മാസങ്ങള്‍ക്കും വ്യത്യസ്ത പേരുകള്‍ നല്‍കിയിരുന്നു. പിന്നീട് കാലത്തിനും അനുഭവത്തിനുമനുസരിച്ച് പുനര്‍നാമകരണം നടത്തുകയുണ്ടായി. ഒന്നും രണ്ടും മാസങ്ങള്‍ക്കു സ്വഫര്‍ അവ്വല്‍,...