സുന്നികള്‍ക്ക് സന്തോഷിക്കാം

  സുന്നികള്‍ക്ക്സന്തോഷിക്കാം കുറെ പേര്‍ കാന്തപുരത്തിന്റെ ചെലവില്‍ ജീവിച്ചുപോകുന്നുണ്ടല്ലോ അബ്ദുര്‍റഹ്മാന്‍ പി കെ എം എഴുതുന്നു ഏഷണി, ഭീഷണി, കൈവെട്ട്, ബോംബു നിര്‍മ്മാണം, പള്ളി മദ്രസ്സ തകര്‍ക്കല്‍, ഖുര്‍ആന്‍ കത്തിക്കല്‍ കൊലപാതകം, വ്യാജ വാര്‍ത്ത, വ്യാജ ആരോപണങ്ങള്‍, വ്യക്തി തേജോവധം, പരിപാടി മുടക്കല്‍, പരിപാടി കലക്കല്‍ തുടങ്ങി എല്ലാവിധ തെമ്മാടിത്തങ്ങള്‍ ചെയ്ത ശേഷവും കേരളത്തില്‍ 'നല്ല മുസ്‌ലിമായി' നില്‍ക്കാന്‍ ഇപ്പോള്‍ അവശേഷിക്കുന്ന ഒരേയൊരു എളുപ്പ വഴി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെയും സുന്നികളെയും ആക്ഷേപിക്കലും അപലപിക്കലുമാണ്. അത് ചെയ്യുന്നതോടെ...

സത്യം ഓണ്‍ലൈന്‍ തിരുത്തി, തിരുത്താതെ മൗദൂദി മാധ്യമം

രണ്ടു വ്യാജവാര്‍ത്തകള്‍ ഇന്ന് വരെ തിരുത്താന്‍ മാധ്യമം തയ്യാറായിട്ടില്ല.മാധ്യമ നൈതികത എന്നത് മൗദൂദികള്‍ക്ക് , മാധ്യമം വാരികയില്‍ യാസീന്‍ അഷ്‌റഫിന് കോളം എഴുതാനുള്ള വിഷയം മാത്രമാണല്ലോ. ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു വാര്‍ത്തയുണ്ടായിരുന്നു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുന്ന തരത്തില്‍ ഉടമ്പടികള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നും പത്മശ്രീ ലക്ഷത്തോടെയാണതെന്നും എന്നായിരുന്നു വാര്‍ത്ത. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് എതിരെ നിരന്തരം വ്യാജവാര്‍ത്തകളും അവാസ്തവങ്ങളും പ്രച്ചരിപ്പിക്കുന്നവര്‍ക്ക് തേടിയ വള്ളി കാലില്‍ ചുറ്റിയ ആഹ്ലാദമായിരുന്നു...

ഞാന്‍ എങ്ങനെ മുസ്‌ലിമായി?

ഞാന്‍ മധ്യവയസ്‌കനായ ഒരു സ്‌കോട്ടിഷുകാരന്‍. ഒരു മുസ്‌ലിമിനെ പോലും ജീവിതത്തില്‍ വേണ്ടപോലെ കാണാനും ഇടപഴകാനും സാധിച്ചിട്ടില്ലാത്ത എനിക്ക് ഇസ്ലാമിലേക്ക് വഴിവെട്ടിത്തുറന്നു തന്ന അനുഭവങ്ങളാണ് പറയുന്നത്. ഒരു ഹോളിഡേ ദിനത്തില്‍ തുര്‍ക്കിയിലെ ബീച്ചില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് പ്രാദേശിക പള്ളിയില്‍ നിന്ന് അതിമനോഹരമായ ബാങ്കിന്റെ ശബ്ദം എന്റെ കര്‍ണപുടങ്ങളിലെത്തുന്നത്. അതായിരുന്നു എന്റെ സത്യമാര്‍ഗത്തിലേക്കുള്ള ആദ്യത്തെ ചുവടുമാറ്റം. എന്റെ ഉള്ളില്‍ എന്തൊക്കെയോ ചില ഉണര്‍വുകള്‍. ആത്മീയമായ ഒരന്വേഷണത്തിന് വേണ്ടിയുള്ള ചോദന. ഇന്‍വെര്‍നസിലെ എന്റെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞാനാദ്യം പോയത് ഒരു ബുക്...

അതും മാധ്യമത്തിന്റെ കളവായിരുന്നു

' വനിതാ സൂഫി ഫോറം......... ' നോക്കൂ ഭാഷ പഠിക്കാത്തത് കൊണ്ട് മാധ്യമക്കാരന് പററിയ മഹാ അമളി...... എല്ലാ വിധ അനാചാരങ്ങളെയും തള്ളിപ്പറഞ്ഞ സമ്മേളനം ഒരു വിവാദവും ബാധിക്കാതെ വന്‍ വിജയമായപ്പോള്‍ നിരാശരായ ശത്രുക്കള്‍ അവസാനം ഒരു വനിതാ പ്രോഗ്രാമിനെ അണിയിച്ചൊരുക്കി സമ്മേളനക്കാരെ ഒതുക്കിക്കളയാമെന്ന് കരുതി . സൂഫിസത്തെ കുറിച്ച് ഇന്ത്യയിലും വിദേശത്തും ഗവേഷണം നടത്തുന്നവരില്‍ പത്രപ്രവര്‍ത്തകരായ സ്ത്രീകളും ഫെമിനിസ്റ്റുകളും ഉണ്ട്. ഇവര്‍ സൂഫിസത്തിന്റെ മേല്‍ വിലാസത്തില്‍ പ്രവര്‍ത്തിച്ച് ഔദ്യോഗിക മാനം കൈ വരുത്താന്‍ ശ്രമിക്കാറുണ്ട് സൂഫിസത്തെ...

ഉടുപ്പിന്റെ ന്യായാന്യായങ്ങള്‍

ടി കെ അലി അശ്‌റഫ് യേശുദാസ് അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്ന് സ്ത്രീകളുടെ ജീന്‍സ് ധാരണം അടുത്തിടെ വിവാദമായി. കുറച്ചു മുമ്പ് ലെഗ്ഗിംഗ്‌സ് ചര്‍ച്ചയായി. ലക്ഷ്മിഭായി തമ്പുരാട്ടിയായിരുന്നു ലെഗ്ഗിംഗ്‌സിനെതിരെ രംഗത്തുവന്നത്. രണ്ട് സന്ദര്‍ഭങ്ങളിലും ഫെമിനിസ്റ്റുകള്‍ യുദ്ധ പ്രഖ്യാപനവുമായി അടര്‍ക്കളത്തിലെത്തി. അഭിപ്രായങ്ങള്‍ക്കെതിരായ യുദ്ധമാണ് കുറച്ചായിട്ട് ഫെമിനിസം. ഫെമിനിസ്റ്റുകളോടൊപ്പം ചാരി നില്‍ക്കുന്ന വേറെ ചിലരുമുണ്ട്. ആണുങ്ങള്‍ എന്നവരെ സൗകര്യത്തിന് വിളിക്കാം. ഫെമിനിസ്റ്റുകള്‍ എന്ത് പറഞ്ഞാലും അവരതിന്ന് താങ്ങുമായി വരും. സ്വയം റദ്ദായവരാണ്, ഇത്തരത്തില്‍ ഫെമിനിസ്റ്റുകള്‍ എന്തെങ്കിലും പറയുന്നുണ്ടോ എന്നും നോക്കിയിരിക്കുന്നത്. അതിലൊരാള്‍...