ഹൃദയവും ഹുബ്ബും
ചോദ്യ കർത്താവ് ഒലിച്ചിറങ്ങുന്ന മിഴിനീർ തുള്ളികൾ കണ്ട്, ശക്തമായ വിലാപം കണ്ട് നയനങ്ങൾക്കും ഹൃദയത്തിനുമെന്ത് പറ്റിയെന്നന്വേഷിച്ചു. അടങ്ങിയിരിക്കാനുള്ള കൽപന ലംഘിച്ച് കൊണ്ട് കണ്ണ്നീർ അണപൊട്ടിയൊഴുകാനും ഹൃദയം പ്രണയ വേദനയിൽ തന്നെ തുടരാനുമുള്ള കാരണമന്വേഷിച്ചു. ഇതിനൊന്നും മറുപടി ലഭിക്കാതെയായപ്പോൾ തുടർന്നും പ്രണയം നിഷേധിക്കുന്ന അഭിസംബോധകനെ ഖണ്ഡിച്ച് കൊണ്ട് കവി പറയുന്നു
٤- ايحسب الصب أن الحب منكتم ما بين منسجم منه و مضطرم
(ആളുന്ന ഹൃദയത്തിനും ഒലിക്കുന്ന ബാഷ്പ കണങ്ങൾക്കുമിടയിൽ പ്രണയത്തെ പൂഴ്ത്തിവെക്കാമെന്നാണോ അനുരാഗി വിചാരിക്കുന്നത്?)
ചൊരിയൽ എന്നർത്ഥമുള്ള...
നയനങ്ങൾ ഒലിച്ചിറങ്ങിട്ടും നീ പ്രണയത്തെ നിഷേധിക്കുകയാണോ?
ഖസ്വീദതുൽ ബുർദയിലെ രണ്ടാമത്തെ വരിയെ കുറിച്ച് നാം സംസാരിച്ചു. ഇനി മൂന്നാം വരിയിലേക്ക് കടക്കുകയാണ്.
٣-فما لعينيك إن قلت اكففا همتا وما لقلبك إن قلت استفق يهم
( അനുരാഗിയല്ലെങ്കിൽ പറയൂ, നിന്റെ നയനങ്ങൾക്കെന്ത് പറ്റി?. നീ നിർത്താനാവശ്യപ്പെട്ടിട്ടും അവ നിറഞ്ഞൊഴുകുക തന്നെയാണല്ലോ. നിന്റെ ഹൃദയത്തിനെന്ത് സംഭവിച്ചു? ഉണർവോടെയിരിക്കാൻ നീ ആവശ്യപ്പെട്ടിട്ടും അത് തകിടം മറിഞ്ഞിരിക്കുന്നവല്ലോ.)
മുൻ കഴിഞ്ഞ രണ്ട് വരികളുമായും ഈ വരി ബന്ധപ്പെട്ടിരിക്കുന്നു. അവിടങ്ങളിൽ ചെയ്തത് പോലെ തനിക്കഭിസംബോധനം ചെയ്യാനായി കവി തന്നിൽ...
ദീസലമിന്റെ അയൽക്കാർ
ജ്ഞാനിയായ കവി പറയുന്നു
١- أمن تذكر جيران بذي سلم مزجت دمعا جرى من مقلة بدم
(ദീസലമിന്റെ അയൽക്കാരെ ഓർത്തിട്ടാണോ കണ്ണിൽ നിന്നും രക്തം കലർന്ന കണ്ണ് നീർ നീ പൊഴിക്കുന്നത് ?).
ജ്ഞാനിയായ കവി തനിക്കഭിസംബോധനം ചെയ്യാനായി തന്നിൽ നിന്ന് തന്നെ ഒരു വ്യക്തിയെ അനാവൃതമാക്കുന്നു. കവി അഭിസംബോധനം ചെയ്യുന്ന ഈ വ്യക്തി തന്നിലുള്ള പ്രണയത്തെ മറച്ച് വെക്കുകയും വികാരത്തെ നിഷേധിക്കുകയും ചെയ്യുന്നു.കവി അദ്ദേഹത്തോട് സംവദിച്ച് കൊണ്ട് അയാൾ നിഷേധിക്കുന്ന വികാരം അയാളിലുണ്ടെന്ന് സ്ഥിരീകരിക്കുന്നു....
റസൂലിന്റെ യാത്രകൾ
ലക്ഷ്യങ്ങളുണ്ടാവുമ്പോഴാണ് പ്രയാണങ്ങളുണ്ടാവുന്നത്. ഒരു ലക്ഷ്യത്തിന്റെ പൂർത്തീകരണത്തിന് ആയുസ്സ് മുഴുക്കെ അധ്വാനിക്കേണ്ടി വരുമ്പോൾ ജീവിതമെന്നത് തന്നെ യാത്രകളാൽ നിബിഢമാവും. വിശുദ്ധ ഇസ്ലാമിനെ നിശ്ചിത സമൂഹങ്ങളിലേക്ക് എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യം ഏൽപിക്കപ്പെട്ടവരെന്ന നിലക്ക് വലിയ സഞ്ചാരപഥങ്ങൾ താണ്ടിയവരാണ് പ്രവാചകന്മാർ.മുത്തു നബി(സ)യുടെ ജീവിതവും ത്യാഗ സുരഭിലമായ യാത്രകളാൽ അലംകൃതമാണ്. തിരു നബി(സ)യുടെ സ്വാഭാവികവും പ്രബോധനപരവുമായ സഞ്ചാരവഴികളിൽ മുഴുവനും നമ്മിലേക്ക് പ്രകാശം ചൊരിക്കുന്ന നിറദീപങ്ങൾ തന്നെയുണ്ട്.
അമ്മിഞ്ഞ തേടി
പിറക്കുന്ന കുഞ്ഞുങ്ങളെ മുലയൂട്ടാൻ ഗ്രാമീണ സ്ത്രീകളെ ചുമതലപ്പെടുത്തുന്ന സമ്പ്രദായം അറേബ്യയുടെ പ്രത്യേകതയായിരുന്നു. ആരോഗ്യപരമായ വളർച്ചയും...
യോഹന്നാന്‍ സുവിശേഷത്തിലെ ‘ആ പ്രവാചകന്‍’ ആരാണ്?
വിശുദ്ധ ഖുര്‍ആനിന് മുമ്പുള്ള തൗറാത്, ഇഞ്ചീല്‍, സബൂര്‍ എന്നീ വേദ ഗ്രന്ഥങ്ങള്‍ അവയുടെ മൗലികമായ രൂപത്തില്‍ ഇന്ന് ലഭ്യമല്ല. നിരന്തരമായ തിരിമറികളിലൂടെയും വിവര്‍ത്തനങ്ങളിലൂടെയും വികലമാക്കിയിരിക്കുകയാണ്. അതേ സമയം പല യാഥാര്‍ത്ഥ്യങ്ങളും ഇന്നും യഥാവിധി നിലനില്‍ക്കുന്നു. അതില്‍ പെട്ടതാണ് മുഹമ്മദ് നബി (സ) യെക്കുറിച്ചുള്ള പ്രവചനങ്ങള്‍. എന്നാല്‍ ക്രൈസ്തവര്‍ ഇതിന് വികലവ്യാഖ്യാനങ്ങള്‍ നല്‍കുകയാണ് ചെയ്യുന്നത്. അത്തരത്തിലുള്ള ഒന്നാണ് യോഹന്നാന്റെ സുവിശേഷത്തിലെ ഈ വചനങ്ങള്‍:
'യോഹന്നാന്‍ സ്‌നാപകന്‍ സ്‌നാനാനം കഴിക്കുമ്പോള്‍ ജറുസലേമിലുള്ള യഹൂദര്‍ പുരോഹിതരേയും ലേവ്യരേയും അദ്ദേഹത്തിന്റെ അടുക്കലേക്കയച്ച്...
നബികാരുണ്യത്തിന്റെ ഖുര്‍ആന്‍ സാക്ഷ്യം
ലോകത്തിന് അനുഗ്രഹമായാണ് തിരുനബി (സ) യുടെ നിയോഗം. ലോകാനുഗ്രഹിയെന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കുന്ന ഘടകങ്ങള്‍ മുത്തുനബിയുടെ ജീവിതം, പ്രബോധനം, പ്രയാണം തുടങ്ങിയവയിലെല്ലാം കാണാനാകും. മനുഷ്യവര്‍ണ്ണനകള്‍ക്കും കണക്കുകൂട്ടെല്ലകള്‍ക്കും എത്രയോ അപ്പുറത്താണ് തിരുനബിയിലൂടെ ലോകം അനുഭവിക്കുന്ന അനുഗ്രഹം. ഈ തണല്‍ ലഭിക്കാത്തവര്‍ ലോകത്ത് ആരുമുണ്ടാവില്ല. ലോകത്തിനഖിലവും നിങ്ങള്‍ അനുഗ്രഹമാണന്ന വിശുദ്ധ ഖുര്‍ആനിക അധ്യാപനം (അമ്പിയാ 117 ) ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ...
ഖുര്‍ആനിലെ മുഹമ്മദ് നബി സ്വ.
മുഹമ്മദ് നബി(സ്വ)യെ പരിചയപ്പെടുത്തുന്നതിലും വരച്ചുകാണിക്കുന്നതിലും ഖുര്‍ആന്‍ സമ്പന്നമാണ്. ഓരോ അധ്യായങ്ങളിലും ശ്രേഷ്ഠ പ്രവാചകരുടെ വ്യക്തിത്വത്തെയും ജീവിതത്തെയും പ്രത്യക്ഷമായോ പരോക്ഷമായോ സ്പര്‍ശിച്ചുപോകുന്നു. ചിലയിടങ്ങളില്‍ നേരിട്ട് വിളിച്ചുകൊണ്ട്, മറ്റ് ചിലപ്പോള്‍ സുന്ദര വിശേഷണങ്ങളിലൂടെ, ചിലയിടങ്ങളില്‍ ഉദാഹരണങ്ങളിലൂടെ, സാന്ത്വനങ്ങളിലൂടെ, മുന്നറിയിപ്പുകളിലൂടെ, അനുചരര്‍ക്ക് അറിയിച്ചുകൊടുക്കണമെന്ന കല്‍പനയോടെ, ചോദ്യശരങ്ങളുമായി വന്നവര്‍ക്ക് മുനയൊടിക്കുന്ന മറുപടികളിലൂടെ... തിരുനബി(സ്വ)യെ ആദ്യാന്തം സംരക്ഷിക്കുകയായിരുന്നു സ്രഷ്ടാവിന്റെ കലാം. ഇങ്ങനെ അനുസ്യൂതം പ്രഭ പ്രസരിപ്പിക്കുന്ന പ്രവാചക ജീവിതത്തെ എക്കാലത്തും ഓര്‍മിക്കപ്പെടാനത്രെ ഖുര്‍ആന്‍ എന്ന അമാനുഷികത (മുഅ്ജിസത്ത്) അന്ത്യനാള്‍ വരെ നിലനിര്‍ത്തിയത്.
കാരുണ്യദീപവും നന്മയുടെ...
നബി സ.യുടെ വഫാതും അനന്തര കര്‍മങ്ങളും
ചോദ്യം: വേഗത്തില്‍ മറവ് ചെയ്യല്‍ മയ്യിത്തിനെ ബഹുമാനിക്കുന്നതിന്റെ ഭാഗമാണല്ലോ. പുണ്യറസൂല്‍(സ്വ)യെ മറവ് ചെയ്യുന്നത് രണ്ട് ദിവസം വൈകിപ്പിച്ചത് എന്തിനായിരുന്നു?
ഉത്തരം: റസൂല്‍(സ്വ)യുടെ തിരുദേഹം വേഗത്തില്‍ മറമാടാതിരുന്നത് അവിടുത്തെ ബഹുമാനിക്കുന്നതില്‍ യാതൊരു കുറവും വരുത്തിയിട്ടില്ല. മഹാന്‍മാരിതിന് പല വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്.
1) തിരുനബി(സ്വ)യുടെ പുണ്യശരീരം ജീവിതകാലത്തും അതിനു ശേഷവും മറ്റു മനുഷ്യരുടെ ശരീരങ്ങളെ പോലെയല്ല. മരണകാരണമായി ഉണ്ടാകുന്ന യാതൊരു ഭാവപകര്‍ച്ചയും തിരുദേഹത്തെ സ്പര്‍ശിക്കില്ല. കാരണം, അവിടുത്തേക്ക് അല്ലാഹു പ്രത്യേക സംരക്ഷണം നല്‍കിയിട്ടുണ്ട്.
ജീവിത-മരണ വ്യത്യാസങ്ങളില്ലാതെ എന്നെന്നും ശുദ്ധിയോടെ സുഗന്ധപൂരിതമായി അവിടുത്തെ ശരീരം...
മുത്തുനബിക്ക് എത്രവലിയ ആശ്വാസമായിരുന്നു ആ രാപ്രയാണം
മക്കയില്‍ സംജാതമായ അപായകരമായ സാഹചര്യം അവിടുത്തെ ആശങ്കപ്പെടുത്തി. അമ്മാവന്മാരുടെ നാടായ ത്വാഇഫിലേക്കു പോകാമെന്നു വെച്ചു.....
സ്‌നേഹമാണ് വിശ്വാസം
ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച വിഖ്യാത ഹദീസ് പണ്ഡിതനായ മുഹമ്മദ് ഇബ്‌നു ഈസ അത്തുര്‍മിദി (റ) യുടെ ശമാഇല്‍ എന്ന ഹദീസ് സമാഹാരം ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.....
Weather
London
few clouds
55.1
°
F
58
°
53.3
°
53%
4.2mph
20%
Tue
53
°
Wed
57
°
Thu
59
°
Fri
62
°
Sat
60
°
























