ഹാജി നാട്ടിലും ഹാജിയാവണം
ഹജ്ജ് നിർവഹിക്കാൻ ഒരാൾക്ക് കഴിയുന്നതിലൂടെ ഇസ് ലാമിന്റെ മുഴുവൻ സ്തംഭങ്ങളും ജീവിതത്തിൽ പ്രയോഗവത്കരിക്കാനുള്ള മഹാ സൗഭാഗ്യമാണ് കൈവരുന്നത്. മറ്റു പലർക്കും സാധിക്കാത്ത വലിയൊരു സുകൃതത്തിന് സ്റ്ഷ്ടാവ് നൽകുന്ന ഉതവി കൂടിയാണിത്.ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാത്ത വഴികളാണ് ഹജ്ജ് വിശ്വാസിക്ക് മുന്നിൽ തുറന്നിടുന്നത്.ഹജ്ജെന്നത് കേവല നിർവഹണത്തിൽ പരിമിതപ്പെടേണ്ട ഒരു കർമമല്ല. അത് ജീവിതത്തിൽ മുഴുവനും പ്രകാശം പരത്തുന്ന രൂപത്തിൽ പ്രതിഫലനശേഷിയുള്ളതാകണം.
'സ്വീകാര്യ യോഗ്യമായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലമില്ല. കലർപ്പും കളങ്കവുമില്ലാതെ ഹജ്ജ് നിർവഹിച്ചാൽ മാതാവ് പ്രസവിച്ച നാളിലെ വിശുദ്ധി പോലെ...
ടിക്ടോക്ക്: ആപ്പിലാകുന്ന കൗമാര ജീവിതങ്ങൾ
ടെക് ലോകത്തെ വരുതിയിലാക്കാനുള്ള ചൈനീസ് ഡിജിറ്റൽ അതികായന്മാരുടെ ശ്രമം അവസാനം വിജയം കണ്ടിരിക്കയാണ്. വാട്സാപ്പിനും ഗൂഗിളിനുമൊക്കെ ചൈനയിൽ നിന്ന് അപരന്മാർ വന്നിരുന്നെങ്കിലും അവക്കൊന്നും അധീശത്വം നേടാനായിരുന്നില്ല. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം,സ്നാപ്പ് ചാറ്റ്, ആമസോൺ തുടങ്ങിയവക്ക് ഭീഷണിയുയർത്തി വന്ന ആപ്പുകൾക്കും പരിമിതികളുണ്ടായിരുന്നു.എന്നാൽ ടിക്ടോക്ക് എന്ന വീഡിയോ ആപ്പിലൂടെ 'മെയിഡ് ഇൻ ചൈന' അതിജയത്തിന്റെ കഥ പറയുകയാണ്.യൂട്യൂബ്, ഇൻസ്റ്റഗ്രാം,സ്നാപ്ചാറ്റ് എന്നീ ജനകീയ ആപ്പുകളെ അതിവേഗം പുറന്തള്ളിക്കൊണ്ടാണ് 2018ലെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട മൊബൈൽ ആപ്പായി ടിക് ടോക്ക് മാറിയിരിക്കുന്നത്.
ബീജിംഗ്...
നെറ്റ് വര്‍ക്ക് ബിസിനസ് ഹറാം തന്നെ
വാട്‌സ്അപ്പ് തുറന്നു നോക്കിയപ്പോഴാണ് അടുത്ത ബന്ധുവിന്റെ പതിവില്ലാത്ത വോയ്‌സ് മെസേജുകള്‍ കണ്ടത്. വീട്ടുജോലികള്‍ക്കു പുറമെ പണം സമ്പാദിക്കുന്ന എന്തെങ്കിലും ഏര്‍പാട് നോക്കി നടക്കുകയായിരുന്നു കക്ഷി. ഭര്‍ത്താവ് ഗള്‍ഫിലും. ആകാംക്ഷയോടെ ഞാന്‍ തുറന്നു നോക്കി.
'എടാ.. ഞാനൊരു സൈഡ് ബിസിനസില്‍ ചേരാനുദ്ദേശിക്കുന്നുണ്ട്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനി, സ്മാര്‍ട്ട് വേ ഓണ്‍ ലൈന്‍ ഷോപ്പി എന്നാണ് പേര്. സംഗതി ക്ലിക്കാവും. കയ്യില്‍ അഞ്ചു പൈസയുണ്ടാക്കാം. ഹലാലായ രീതി തന്നെയാണ്. പന്ത്രണ്ടായിരം രൂപ വേണം. ക്ലിക്കായാല്‍ പിന്നെ പിടിച്ചാല്‍ കിട്ടൂല........'പതിവില്ലാത്ത വാചാലതയും...
ഇഷ്ഖില്‍ മുക്കിയ തൂലിക
No other poem has attained such renown എന്ന് ദ ന്യൂ എന്‍സൈക്ലോപീഡിയ ഓഫ് ഇസ്ലാമില്‍ പറയുന്നത് ബൂസ്വീരി ഇമാമിന്റെ ബുര്‍ദയെ കുറിച്ചാണ്.
ശറഫുദ്ധീന്‍ അബൂ അബ്ദില്ലാഹി മുഹമ്മദ് ബ്‌നു ഹമ്മാദു സന്‍ഹാജി അല്‍ ബൂസ്വീരി എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണ നാമം. ബാര്‍ബേറിയന്‍ സൂഫി എന്ന് കൂടി അദ്ദേഹം അറിയപ്പെടുന്നുണ്ട്. കഅബ് ബ്‌നു സുഹൈര്‍(റ) വിന്റെ ബാനത് സുആദക്ക് ശേഷം ഏറ്റവും പ്രശസ്തമായ ഖസ്വീദയാണ് ഖസ്വീദത്തുല്‍ ബുര്‍ദ.
ജനനം
ഹിജ്‌റ 608 ശവ്വാല്‍ 1 ന് ഈജിപ്തിലെ ദിലാസ്...
നിപ്പാ വൈറസ്; ചില വീണ്ടുവിചാരങ്ങള്‍
ഒരിടവേളക്ക് ശേഷം നമ്മുടെ നാട് പകര്‍ച്ചവ്യാധിയുടെ ആധിയില്‍ പനിച്ച് വിറക്കുകയാണ്. കോഴിക്കോട് തുടങ്ങിയ മരണം മലപ്പുറത്തെ ചില പ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങി. പടച്ച തമ്പുരാന്‍ ആ മഹാമാരി നിശേഷം ഇല്ലാതാക്കി നമ്മെ സര്‍വ്വരെയും കാത്തു രക്ഷിക്കട്ടെ....!
പകര്‍ച്ചാ വ്യാധികള്‍ ഒഴിഞ്ഞുപോവാത്ത ചില കാലങ്ങള്‍ നമ്മുടെ പൂര്‍വികര്‍ക്കുണ്ടായിരുന്നു. അവരന്ന് വലിയ വേദന തിന്ന് കഷ്ടപ്പെട്ടവരാണ്. ഇന്നത്തേത്‌പോലെ മെഡിക്കല്‍ സയന്‍സ് അത്ര പുരോഗതി പ്രാപിക്കാത്ത അന്ന് അവരുടെ ആത്മ ധൈര്യത്തിന് ശക്തി പകര്‍ന്നതും പരീക്ഷണങ്ങളിലവര്‍ അതിജയിച്ചതും ആധ്യാത്മികമായ നീക്കുപോക്കുകളും...
പരീക്ഷണാഗ്നിയില്‍ പിറന്ന തീപ്പൂവ്
സഫര്‍മാസം അഞ്ചിനു തിങ്കളാഴ്ച അലവിത്തങ്ങള്‍ക്കൊരു കുഞ്ഞു പിറന്നു. തരീമിലെ സയ്യിദ് കുടുംബത്തിലും ഹള്റ് മൗത്തിലെ ഹബ്ശി കുടുംബത്തിലും സന്തോഷത്തിന്റെ തേന്മഴ. ലോകത്താകെയും വെളിച്ചം വിതറാനുള്ള വെളിച്ചം ആ കുഞ്ഞോമലിന്റെ മുഖത്തുണ്ടായിരുന്നു. എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും വിവരിക്കാനാവാത്ത സഹനക്കഥളുണ്ടെന്നാണല്ലോ.. അതായിരിക്കാം ആ രാവ് പുലരുവോളം കുഞ്ഞ് കരഞ്ഞുകൊണ്ടിരുന്നത്.
മുലയൂട്ടിയും താരാട്ട് പാടിയും മാറോടുചേര്‍ത്തും മാതാവ് തളര്‍ന്നുവെന്നല്ലാതെ കരച്ചില്‍ ഒരല്‍പം പോലുമടങ്ങിയില്ല. കുഞ്ഞിനെന്തുപറ്റിയെന്ന ആശ്ചര്യങ്ങള്‍ക്കു അറുതിവരുത്തി പുതപ്പിനുള്ളില്‍ കൊമ്പുകളുയര്‍ത്തി കറുത്തിരുണ്ടൊരു തേള്‍. അതിന്റെ കുത്തും വിഷവുമേറ്റ് പൊന്നോമനയുടെ പൂമേനിക്ക് ചോരച്ചോപ്പിന്റെ...
ഖുര്‍ആനിന്റെ ലിപി
വൈജ്ഞാനിക വിപ്ലവത്തിന്റെ കാഹളം മുഴക്കിയാണ് വിശുദ്ധ ഇസ്‌ലാം അറബികള്‍ക്കിടയില്‍ അവതീര്‍ണമായത്. നിരക്ഷരരായ അറേബ്യന്‍ സമൂഹത്തോട് 'വായിക്കുക' എന്നതായിരുന്നു ഖുര്‍ആനിന്റെ ആദ്യ കല്‍പ്പന. തന്റെ അനുചരരെ വൈജ്ഞാനിക സമ്പാദനത്തിന് വേണ്ടി പ്രേരിപ്പിക്കാന്‍ തിരുനബി (സ്വ) മടികാണിച്ചിരുന്നില്ല. അറിവന്വേഷണത്തിന്റെ വാതിലുകള്‍ അവര്‍ക്കു മുമ്പില്‍ നിരന്തരം തുറക്കപ്പെട്ടു. ബദ്‌റില്‍ പിടിക്കപ്പെട്ടപ്പോള്‍ അറുപത് അമുസ്‌ലിംകള്‍ക്ക് മോചനദ്രവ്യമായി നബി (സ്വ) നിര്‍ദ്ദേശിച്ചത് ഓരോരുത്തരും പത്ത് മുസ്‌ലിംകളെ എഴുത്തും വായനയും പഠിപ്പിക്കണമെന്നായിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിശുദ്ധ ഖുര്‍ആനിന്റെ രചന ആദ്യകാലത്ത് ക്രോഡീകൃതരൂപത്തില്‍ നടന്നിട്ടില്ല എന്നത് വാസ്തവമാണ്....
ഒരു ഖുര്‍ആന്‍ ഏഴ് ഖിറാഅത്
ഹര്‍ഫ് എന്ന പദത്തിന് ഒന്നിലധികം അര്‍ത്ഥങ്ങളുണ്ട്. സാഹിബുല്‍ ഖാമൂസ് (റ) എഴുതുന്നു വക്ക്, തെല്ല്, പര്‍വ്വതത്തിന്റെ ഉച്ചി, മെലിഞ്ഞ ഒട്ടകം, തടിച്ച ഒട്ടകം, അക്ഷരമാലയിലെ ഒരക്ഷരം, രൂപം, ഭാഷ തുടങ്ങി വ്യത്യസ്ഥ അര്‍ത്ഥങ്ങള്‍ക്ക് വേണ്ടി ഹര്‍ഫ് എന്ന പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ഖുര്‍ആന്റെ അവതരണം സംബന്ധിയായി സ്ഥിരപ്പെട്ട ഹദീസുകളില്‍ ഉപയോഗിക്കപ്പെട്ട ഈ പദത്തിന് രൂപം എന്ന അര്‍ത്ഥമാണ് കൂടുതല്‍ സംഗതമെന്ന് സുര്‍ഖാനി മനാഹിലുല്‍ ഇര്‍ഫാനില്‍ രേഖപ്പെടുത്തുന്നു.
ഉമര്‍ (റ), ഉസ്മാന്‍ (റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ), ഇബ്‌നു അബ്ബാസ് (റ)...
മറുത്തൊന്നും മിണ്ടരുത്, ഇത് പെറ്റ ഉമ്മയാണ്
ആത്മീയതയുടെ ആനന്ദം 8
യമനില്‍ നിന്നും ഹജ്ജിന് വന്ന ഒരാളെ അബ്ദുല്ലാഹി ബ്‌നു ഉമര്‍(റ) കണ്ടുമുട്ടി. തന്റെ മാതാവിനെയും ചുമലിലേറ്റിയാണ് അയാള്‍ വന്നിരിക്കുന്നത്. ഹജ്ജിന്റെ കര്‍മങ്ങള്‍ മുഴുവനും മാതാവിനെ നിലത്തിറക്കാതെ തന്നെ അയാള്‍ നിര്‍വഹിക്കുന്നുണ്ട്. മാതാവിനെ കുളിപ്പിക്കുന്നു, വുളൂ ചെയ്ത് കൊടുക്കുന്നു തുടങ്ങി ആവശ്യമായ പരിചരണങ്ങളെല്ലാം നല്‍കുന്നു. ത്വവാഫ് ചെയ്യുമ്പോള്‍ അയാള്‍ അബ്ദുല്ലാഹി ബ്‌നു ഉമര്‍(റ)നോട് ചോദിച്ചു: 'ഓ ഇബ്‌നു ഉമര്‍, ഞാനീ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങ് കാണുന്നുണ്ടല്ലോ. ഇതോടെ ഉമ്മയോടുള്ള എന്റെ കടപ്പാട് വീടുമോ?'
അബ്ദുല്ലാഹി ബ്‌നു...
ഖുര്‍ആനിലെമക്കിയ്യും മദനിയ്യും
ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്. ലോകാവസാനം വരെയുള്ള ജനതയെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തവും വെല്ലുവിളികളെ അതിജയിച്ചതുമാണ് ഖുര്‍ആന്‍. തിരുനബി (സ) യിലൂടെയാണ് ലോകത്ത് അവതീര്‍ണ്ണമായത്. ഒരുപാടു മതഗ്രന്ഥങ്ങളുണ്ടെങ്കിലും അവയെല്ലാം മാറ്റിതിരുത്തലുകള്‍ക്ക് വിധേയപ്പെട്ടവയാണ്. ഖുര്‍ആന് ഒരു തിരുത്തലുമില്ല.
വിശുദ്ധ ഖുര്‍ആനിന്റെ അവതരണത്തില്‍ ശ്രദ്ധേയമായ ചര്‍ച്ചാവിഷയമാണ് മക്കിയ്യും മദനിയ്യും. ഖുര്‍ആനെ തിരുനബി (സ)യുടെ കേവല വാക്കുകളായി പരിമിതപ്പെടുത്താന്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഒരുപാടു തവണ ശ്രമം നടത്തിയതാണ്. വിശുദ്ധ ഗ്രന്ഥത്തിനെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രധാനമാണ് മക്കിയ്യ്, മദനിയ്യ് എന്നിവയുടെ ആധികാരികതയെ കുറിച്ചുള്ള വ്യത്യസ്ത പരാമര്‍ശങ്ങള്‍.
മക്കിയ്യ് മദനിയ്യുകളെ...
Weather
London
overcast clouds
45.2
°
F
46.3
°
43.6
°
86%
2.6mph
100%
Wed
58
°
Thu
60
°
Fri
62
°
Sat
61
°
Sun
58
°























