മസ്ജിദുല്‍അഖ്‌സ ദിക്‌റിനും തോക്കിനും ഇടയില്‍

ദൗഡ് കുതുബ് പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ മുന്‍കാല പ്രഫസറും അവാര്‍ഡ് ലഭിച്ച ഫലസ്തീനിയന്‍ പത്രപ്രവര്‍ത്തകനുമാണ് ദൗഡ് കുതുബ്. ജറുസലേമിന്റെ ശാന്തത വീണ്ടെടുക്കാനുള്ള അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുടെ ശ്രമങ്ങള്‍ മസ്ജിദുല്‍അഖ്‌സയില്‍ ആരാധന നടത്താനുള്ള മുസ്‌ലിംകളുടെ അവകാശത്തെയും മറ്റു മതക്കാര്‍ക്ക് പള്ളിയില്‍ സന്ദര്‍ശനം നടത്താനുള്ള അവകാശത്തെയും അംഗീകരിക്കുന്നു എന്നുവേണം സംശയിക്കാന്‍. പുതിയ അവസ്ഥകള്‍ മാറാതെ പ്രത്യേകിച്ച് മുഘ്‌റബി ഗെയറ്റിന്റെ ബഹുമാനം തിരിച്ചറിയാത്ത കാലത്തോളം ഈ സംശയം അവശേഷിക്കുക തന്നെ ചെയ്യും. തര്‍ക്കത്തിലിരിക്കുന്ന കവാടത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇസ്രയേലിന്റെ കൈകളിലാണ്. ലോകത്തെമ്പാടുമുള്ള പുണ്യസ്ഥലങ്ങള്‍...

ബലിപെരുന്നാള്‍; ഓര്‍കളുടെ മുറ്റത്ത് ഹൃദയത്തിന്റെ വിരുന്ന്‌

സ്മര്യ പുരുഷനായ ഇബ്‌റാഹീം നബിയുടെ ദര്‍ശനങ്ങളെ അടുത്തറിയാനും അനുവര്‍ത്തിക്കാനുമുള്ള സമയമാണ് ഹജ്ജ് പെരുന്നാള്‍ കാലം. ഇബ്‌റാഹീം നബിയെ വിശ്വാസികള്‍ നിരന്തരം സ്മരിച്ചുകൊണ്ടിരിക്കണമെന്നത് സ്രഷ്ടാവിന്റെ തീരുമാനമാണ്. എല്ലാ നിസ്‌കാരങ്ങളിലും ആഴ്ചയിലൊരിക്കല്‍ ജുമുഅയിലും വര്‍ഷത്തിലൊരിക്കല്‍ ഹജ്ജിലും അവിടുത്തെ പ്രാര്‍ത്ഥനകള്‍ ഉരുവിടുതും ഓര്‍മകള്‍ അയവിറക്കുതും അത് കൊണ്ടാണ്. ദീര്‍ഘമായ കാത്തിരിപ്പിനും പ്രാര്‍ത്ഥനക്കുമൊടുവില്‍ ലഭിച്ച മകനെ ബലിയറുക്കാന്‍ ഇലാഹീ നിര്‍ദേശം വന്നപ്പോള്‍ തെല്ലും വൈമനസ്യമില്ലാതെ സദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് ഇബ്‌റാഹീം(അ). അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി ഏറ്റവും പ്രിയപ്പെട്ടതിനെ പോലും സമര്‍പ്പിക്കാനും ബലികഴിക്കാനുമുള്ള ഹൃദയവിശാലത വേണമെന്നാണ്...

മുത്വലാഖ് ദുരുപയോഗവും ദുര്‍വ്യാഖ്യാനവും അപകടമാണ്‌

വിവധ മത രാഷട്രീയ വിശ്വാസങ്ങളും ചിന്തകളും വെച്ചുപുലര്‍ത്തുന്ന നിരവധി സുഹൃത്തുക്കള്‍ മുത്വലാഖ് വിരുദ്ധ വിധിയെ സ്വാഗതം ചെയ്യുന്നത് കണ്ടു. സംഘ്പരിവാറിന്റെ സ്വാഗതം ചെയ്യല്‍ കേവല മുസ്ലിം വിരുദ്ധ മനോഭാവത്തിന്റെ ഭാഗമാണെന്ന് എഴുതി തള്ളാം. പക്ഷെ ചില ഇടത് ബുദ്ധിജീവികളും മതേതര വിശ്വാസികളായ മാധ്യമ പ്രവര്‍ത്തകരുമൊക്കെ സ്വാഗതം ചെയ്തതിന്റെ കാര്യകാരണങ്ങളാണ് മനസ്സിലാകാത്തത്. നിഷ്‌കളങ്കനായ ഒരു സൂഹൃത്തിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത് 'മുത്വലാഖ് ശരീഅത്ത് വിരുദ്ധമല്ലേ' എന്നാണ്. ഫെമിനിസ്റ്റുകള്‍ പറയുന്നത് 'സ്ത്രീ വിരുദ്ധമാണ്' എന്നാണ്. മുത്വലാഖ് നിരോധനത്തെ ഇങ്ങനെയൊക്കെ വിലയിരുത്തി...

ഉള്ഹിയ്യത്തിന്റെ കര്‍മകാണ്ഡം

ഇസ്‌ലാമിലെ മഹത്തായൊരു കര്‍മ്മമാണ് ഉള്ഹിയ്യത്ത്. സന്തോഷ സുദിനത്തില്‍ സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുളളവര്‍ ഒരു പോലെ സുഭിക്ഷിതരാകുന്ന സുന്ദര മുഹൂര്‍ത്തമാണ് ഉള്ഹിയ്യത്തിലൂടെ സംജാതമാകുന്നത്. ഇബ്‌റാഹീം (അ) ന്റെയും മകന്‍ ഇസ്മായീല്‍ (അ)ന്റെ ഇലാഹീ അനുസരണത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ദീപ്തസ്മരണകള്‍ അയവിറക്കിയാണ് വിശ്വാസികള്‍ മൃഗത്തെ ബലി കഴിക്കുന്നത്. ബലികര്‍മ്മവുമായി ബന്ധപ്പെട്ട അനിവാര്യ മസ്അലകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു. 1. ആര്‍ക്കാണ് ഉള്ഹിയ്യത്ത് സുന്നത്തുളളത്? ഉ. അറുത്ത് കൊടുക്കാന്‍ കഴിവുളള പ്രായപൂര്‍ത്തിയും ബുദ്ധിയുമുളള സ്വതന്ത്രനും വിവേകിയുമായ എല്ലാ മുസ്‌ലിമിനും ഉള്ഹിയ്യത്ത് സുന്നത്താണ്. മറ്റൊരാള്‍ക്ക് വേണ്ടി...

മുത്വലാഖ് വിധി നിരാശാജനകം; കാന്തപുരം

കോഴിക്കോട്: മുത്വലാഖ് സംബന്ധമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നിരാശാജനകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ത്വലാഖ് സംബന്ധമായി വളരെശക്തമായ നിയമങ്ങളാണ് ഇസ്‌ലാമിന്റേത്. ഒരുത്വലാഖാണെങ്കില്‍ പോലും സ്ത്രീകളെ ബുദ്ധിമുട്ടാക്കരുതെന്നാണ് മതനിര്‍ദ്ദേശം. എന്നാല്‍ അനിവാര്യമായ സാഹചര്യത്തില്‍ നിബന്ധനകളോടെയുള്ള ത്വലാഖ് മതം അനുവദിക്കുന്നുമുണ്ട്. അത് മത സ്വാതന്ത്ര്യത്തിന്റെകൂടി ഭാഗമാണ്. അതുകൊണ്ട് വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തയാറാകണം. സുപ്രീംകോടതി നിര്‍ദേശ പ്രകാരം മുത്വലാഖ് സംബന്ധമായി നിയമനിര്‍മാണം നടത്തുമ്പോള്‍ സര്‍ക്കാര്‍ മതപണ്ഡിതരുമായി കൂടിയാലോചന നടത്തണമെന്നും...

സംസം കഥ പറയുന്നു

ഇസ്‌ലാമിക ചരിത്രവേദിയില്‍ ശ്രദ്ധേയമാണ് ഇബ്‌റാഹീം നബി(അ). തീക്ഷ്ണമായ ജീവിത പരിസരത്ത് പോലും ഇലാഹീ പ്രീതി മാത്രം മനസ്സില്‍ കണ്ട് മുഴുവന്‍ പരീക്ഷണങ്ങളും ജയിച്ചടക്കിയ ത്യാഗധന്യതയുടെ മഹനീയ ചിത്രമാണ് ഇബ്‌റാഹീം നബി (അ)വരച്ച് വെക്കുന്നത്. ഖലീലുളളാഹി എന്ന അപര നാമത്തില്‍ പ്രസിദ്ധമായ മഹാനവര്‍കള്‍ പ്രവാചക ശൃംഖലയുടെ കുലപതിയാണ്. സംസമിന്റെ പിറവി അല്ലാഹുവില്‍ നിന്നുളള കല്‍പന പ്രകാരം ഇബ്‌റാഹീം നബി (അ) തന്റെ ഭാര്യയേയും കൊച്ചു പൈതല്‍ ഇസ്മായില്‍ നബി (അ) യേയും മക്കാമരുഭൂമിയുടെ വിജനതയില്‍ ഉപേക്ഷിച്ചു പോകേണ്ടി വന്നു. വെളളമോ...

അംബേദ്ക്കറിന്റെ ദളിത് കുപ്പായം മൗദൂദിക്ക് എങ്ങനെയാണ് ചേരുക?

ജമാഅത്തെ ഇസ്ലാമി ആശയ ആചാര്യന്‍ അബുല്‍അഅലാ മൗദൂദിയും ദളിത് അതിജീവന രാഷ്ട്രിയം മുന്നോട്ട് വെച്ച ബാബാ സാഹേബ് അംബേദ്കറും സമകാലികരായിരുന്നുവെന്നാണ് ചരിത്രം നല്‍കുന്ന വിവരം. അംബേദ്കര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും നിലപാടുകളും ദളിത് വിമോചനത്തിന്റെ ആപ്തവാക്കങ്ങളായിരുന്നുവെന്നതില്‍ രാഷ്ട്രമീമാംസ പഠിതാക്കള്‍ക്ക് വേറെയൊരു അഭിപ്രായം കാണില്ല. അദ്ദേഹമുയര്‍ത്തിയ രാഷ്ടിയനിലപാടുകളോട് മൗദൂദിയോ ജമാഅത്തെ ഇസ്ലാമിയോ ഒരിക്കലെങ്കിലും ഐക്യപ്പെട്ടിരുന്നോ എന്ന ചോദ്യം പുതിയ കാലത്ത് വളരെ പ്രാധാന്യം നല്‍കി നിരീക്ഷിക്കേണ്ടതുണ്ട്. ചരിത്രപരമായി ജമാഅത്തെ ഇസ്ലാമി അവതരിപ്പിക്കുന്ന നിഗൂഢമായ രാഷ്ട്രിയത്തെ ഒളിപ്പിച്ച് വെക്കാന്‍ ശ്രമിക്കുന്ന...

ഹജ്ജ് വെറുമൊരു പുറപ്പെട്ടുപോക്കല്ല ഭാഗം-2

ഏതൊരു കര്‍മം ചെയ്യാനും അതേകുറിച്ച് അറിവ് അനിവാര്യമാണ്. ബഹുമാനവും ശ്രേഷ്ഠതയും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് സുകൃതങ്ങളെ പരിപൂര്‍ണ്ണവസ്ഥയില്‍ നമുക്ക് പ്രകാശിപ്പിക്കാനാവൂന്നത്. ജീവിതത്തിലെ അപൂര്‍വ്വസരങ്ങളില്‍ ചെയ്യുന്ന ആരാധനയെന്ന         നിലക്ക് ഹജ്ജിന് ഉദ്ദേശിക്കുന്നവര്‍ സമഗ്രമായി തന്നെ പഠിക്കാന്‍ തയ്യാറാകണം. ഹജ്ജ് എന്നതിലെ ആദ്യക്ഷരം അള്ളാഹുവിന്റെ നാമമായ ഹലീം (സമാധാനി) എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രണ്ടാമത്തെ അക്ഷരം സൃഷ്ടിയുടെ വിശേഷണമായ ജരീം (കുറ്റവാളി) എന്നതിലേക്കും. അതായത് കുറ്റവാളിയായ അടിമിയുടെ സമാധാനിയായ സ്രഷ്ടാവിലേക്ക് നടത്തുന്ന തീര്‍ത്ഥ യാത്രയാണ്...

സ്‌നേഹം ദാ ഇങ്ങനെ വേണം

അടുത്ത കാലത് നടന്ന ചില ഇന്റർ ഫൈത് ഡയലോഗുകളിൽ നിന്നാണ് Golden rule-നെ വായിച്ചെടുക്കാൻ സാധിച്ചത്. പരസ്പര ധര്മത്തിന്റെ പുത്തൻ ആവിഷ്കാരമാണ് ഗോൾഡൻ റൂൾ. സുഹൃത്തിനെ അവൻ ഇഷ്ട്ടപ്പെടുന്ന രീതിയിൽ പരിചരിക്കുന്ന സിദ്ധാന്തം. എല്ലാ മതത്തിലെയും മൂല ധര്മമായി പ്രസ്തുത ആശയത്തെ കാണാൻ സാധിക്കുന്നതാണ്. എന്നാൽ പ്രാമാണികമായി അവയിൽ മികച്ച് നിൽക്കുന്നത് ഇസ്ലാമിന്റെ സന്ദേശങ്ങളാണ്. ഇവയിൽ ഇമാം ഗസാലിയുടെ ദർശനങ്ങൾ പ്രഥമഗണനീയ സ്ഥാനമര്ഹിക്കുന്നു. ഗസാലി നിർദ്ദേശിച്ച പല തത്വങ്ങളും ഗോൾഡൻ റൂളിൽ ചുറ്റപ്പെട്ട് കിടക്കുന്നു. ദൈവം,...

ഹജ്ജ് വെറുമൊരു പുറപ്പെട്ടുപോക്കല്ല ഭാഗം-1

അഹ്മദ് ഇര്‍ഫാന്‍ ബുഖാരി ഹജ്ജ്: ചരിത്രവും സന്ദേശവും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മഹാനായ ഇബ്‌റാഹീം നബി(അ) നടത്തിയ വിളിയാളത്തിന് മറുപടി നല്‍കിക്കൊണ്ട് വിശ്വാസികള്‍ മക്കയിലേക്കൊഴുകാന്‍ തുടങ്ങി. ലോകം വീണ്ടും ഒരു മനുഷ്യ മഹാസമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ കാത്തിരിക്കുകയാണ്. ഒരു പ്രവാചക കുടുംബത്തിന്റെ ത്യാഗപൂര്‍ണമായ ജീവിതതാളുകളുടെ പുനരാവിഷ്‌കാരമാണ് വിശുദ്ധ ഹജ്ജ്. അതിലൂടെ സര്‍വ്വ പ്രതിസ്ന്ധികളും മറികടക്കാനുളള മനക്കരുത്ത് വിശ്വാസിക്ക് കൈവരുന്നു. ഭാവിജീവിതത്തെ സല്‍പ്രവര്‍ത്തികള്‍കൊണ്ട് ഭാസുരമാക്കാന്‍ അത് പ്രേരകമായിത്തീരുകയും ചെയ്യും. ജംറകളെ എറിഞ്ഞ് പൈശാചിക വൃത്തത്തില്‍ നിന്ന് സ്വയം രാജി പ്രഖ്യാപിക്കാനും അവന്‍...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
overcast clouds
54.1 ° F
55.1 °
51.7 °
80%
1.6mph
98%
Sat
57 °
Sun
55 °
Mon
52 °
Tue
50 °
Wed
58 °
- Advertisement -

Must Read