മതം ശാസ്ത്രത്തിന്റെ ശത്രുവല്ല

ദൈവത്തെ ശാസ്ത്രീയമായി തെളിയിക്കാനാവുമോ? നിരീശ്വര ചിന്തകളുടെ മൗലിക ചോദ്യമാണിത്. റിച്ചാര്‍ഡ് ഡോക്കിന്‍സ് ''ദൈവ വിഭ്രാന്തികള്‍' എന്ന തന്റെ പുസ്തകത്തില്‍ ഈ ചോദ്യം നിരന്തരം ആവര്‍ത്തിക്കുന്നതായി കാണാം. പ്രമുഖ യുക്തിവാദികളുടെ സാമൂഹിക മാധ്യമങ്ങളിലും ഈ ചോദ്യത്തിന് വല്ലാത്ത ഗൗരവം നല്‍കാറുണ്ട്. എന്നാല്‍ ശാസ്ത്രം എങ്ങനെ ദൈവത്തെ പ്രതിനിധീകരിക്കുന്നുവെന്ന അജ്ഞതയില്‍ നിന്നാണ് പ്രധാനമായും ഈ ചോദ്യം ഉയര്‍ന്നുവരുന്നത്. മൂര്‍ത്തവും അമൂര്‍ത്തവും തമ്മിലുള്ള സങ്കീര്‍ണമായ വിശദീകരണമാണ് ദൈവവും ശാസ്ത്രവും തമ്മിലുള്ളത്. സ്‌നേഹം എന്ന വികാരത്തെ സാങ്കേതികത കൊണ്ടല്ല നാം തിരിച്ചറിയുന്നത്....

തോണിമനുഷ്യരുടെ കണ്ണീര്‍കടല്‍

ഭരണകൂടത്തിന്റെ ഒരു ക്ഷേമ അജണ്ടയിലും പേരില്ലാത്തവര്‍. മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോകുന്ന പ്ലാസ്റ്റിക് ചവറുകള്‍ പോലെ മാലിന്യ കൂമ്പാരത്തിലേക്കും അഴുക്കുചാലിലേക്കും വലിച്ചെറിയപ്പെട്ടവര്‍. മൂര്‍ച്ചയുള്ള ജീവിതത്തെ അതിന്റെ മൂര്‍ധന്യതയില്‍ പച്ചയായി അനുഭവിച്ചു കൊണ്ടിരിക്കുന്നവര്‍. ഉറങ്ങുന്നതിനു മുമ്പ് കുറ്റിയിടാനും ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ തുറന്നിടാനും അവര്‍ക്കു മുമ്പില്‍ ഒരു വാതിലില്ല. തുറന്നിട്ട ഈ ലോകം തന്നെയാണവരുടെ വീട്. അനുഭവങ്ങള്‍ മേല്‍ക്കൂരയില്ലാതെ പെയ്യുന്നു, തോരുന്നു, വീണ്ടും വീണ്ടും പെയ്യുന്നു. കാണേണ്ട കാഴ്ചകളുടെ പട്ടികയില്‍ നിന്ന് ചവിട്ടിപ്പുറത്താക്കപ്പെട്ട ഈ ജീവിതങ്ങള്‍ നമ്മുടെ കപട സാംസ്‌കാരികതയുടെ ചെകിട്ടത്താണ് അടിക്കുന്നതെന്ന്...

സ്ത്രീ സമീപനങ്ങളുടെ ഇസ്‌ലാമികത

ശിക്ഷാനിയമങ്ങള്‍ ബാഹ്യമായി കടുത്തതെന്ന് തോന്നുമെങ്കിലും അനേകായിരം ക്രൂരകൃത്യങ്ങളുടെ ഇല്ലായ്മ ശിക്ഷാ നിര്‍വ്വഹണത്തിലൂടെ സംഭവിക്കുമെന്ന് യാഥാര്‍ത്ഥ്യമാണ്. ഇത്തരം നിയമങ്ങള്‍ നടക്കാന്‍ ചിലഘടകങ്ങള്‍ കൂടി ബാധകമാണ്. സാക്ഷി വേണം, സാഹചര്യം പ്രധാനമാണ്. ഒറ്റക്കുള്ള ഇറങ്ങി നടത്തം സ്ത്രീകള്‍ക്ക് ഇസ്‌ലാം വിലക്കിയിട്ടുണ്ട്. അവളുടെ സംരക്ഷണത്തിന് ഒരു മഹ്‌റമായ പുരുഷനോ ഭര്‍ത്താവോ കൂടെ കൂട്ടാന്‍ ഇസ്‌ലാം നിര്‍ദേശിക്കുന്നു. അല്ലെങ്കില്‍ പക്വതയാര്‍ന്ന ഒരുകൂട്ടം സ്ത്രീകള്‍ അവളെ അനുഗമിക്കണം. യാത്രാ വേളയില്‍ ആകര്‍ഷകമായി വസ്ത്രം ധരിക്കാനോ സുഗന്ധം പുരട്ടാനോ ഇസ്‌ലാം അനുവദിക്കുന്നില്ല. അന്യആണുങ്ങള്‍ക്ക് ദര്‍ശിക്കാനോ സ്പര്‍ശിക്കാനോ...

സ്ത്രീ: രക്ഷയും ശിക്ഷയും

ഡല്‍ഹി കൂട്ടബലാത്സംഘത്തിനു പിന്നിലെ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പു വരുത്തുന്നതില്‍ എല്ലാവരും അസാധാരണമായ തിടുക്കം കൂട്ടിയത് ഒര്‍ക്കുന്നില്ലേ. ഇസ്‌ലാമിന്റെ നിയമങ്ങളെ കൊഞ്ഞനം കുത്തി കണ്ടവരും ആ സാഹചര്യത്തില്‍ അതിനെ സ്വാഗതം ചെയ്യാന്‍ വെമ്പല്‍ കൊണ്ടു. അങ്ങിനെയാണ് ഇസ്‌ലാമിക ശിക്ഷാ നിയമങ്ങള്‍ വീണ്ടും സമൂഹമധ്യേ ചര്‍ച്ചക്ക് വിധേയമായത്. പലരും ശിക്ഷാ നിയമങ്ങളെ അതിന്റെ പശ്ചാത്തലത്തില്‍ നിന്നും അടര്‍ത്തി മാറ്റി ചര്‍ച്ചക്കെടുത്തു വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമേ ശ്രമിച്ചുള്ളൂ. എം എന്‍ കാരശ്ശേരി ഇത്തരക്കാര്‍ക്ക് മുന്നില്‍ എന്നും ഇസ്‌ലാമിനെതിരെ നിലനിന്നിട്ടുണ്ട്....

മുഹര്‍റത്തിന്റെ ജയാരവം

ഒന്ന്, ഇബ്‌ലീസിന്റെ സ്വര്‍ഗ നിഷേധത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുഹര്‍റം എന്ന പേര് വന്നതെന്ന് ഒരു നിരീക്ഷണമുണ്ട്. സ്വര്‍ഗം ഹറാമാക്കപ്പെട്ടനാണല്ലോ ഇബ്‌ലീസ്. രണ്ട്, മുഹര്‍റം യുദ്ധം ഹറാമാക്കപ്പെട്ട മാസമാണ്. ഹറാം എന്ന അറബി ശബ്ദത്തിന്റെ അര്‍ത്ഥം നിഷിദ്ധം എന്നാണ്. അരുതാത്ത കാര്യങ്ങളെയാണല്ലോ പൊതുവെ അനുവദിക്കാതിരിക്കുന്നതും നിഷിദ്ധമാക്കുന്നതും. മുഹര്‍റം അരുതായ്മകള്‍ അടച്ചെുവെച്ച് നന്മയുടെ ലോകത്തേക്കുള്ള വാതില്‍ തുറക്കുന്നുവെന്ന് ചുരുക്കം. ഹിജ്‌റ വര്‍ഷം ആദ്യകാലത്ത് അറബികള്‍ 12 മാസങ്ങള്‍ക്കും വ്യത്യസ്ത പേരുകള്‍ നല്‍കിയിരുന്നു. പിന്നീട് കാലത്തിനും അനുഭവത്തിനുമനുസരിച്ച് പുനര്‍നാമകരണം നടത്തുകയുണ്ടായി. ഒന്നും രണ്ടും മാസങ്ങള്‍ക്കു സ്വഫര്‍ അവ്വല്‍,...

മാല്‍തൂസിയന്‍ ഉന്മൂലന സിദ്ധാന്തം

ജനസംഖ്യ നാള്‍ക്കുനാള്‍ കുറയുന്നതാണ് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. മരണ നിരക്ക് കൂടുന്നതും ജനനനിരക്ക് കുറയുന്നതും രാജ്യത്തെ ജനസംഖ്യാ പ്രതിസന്ധിയിലേക്കും വന്‍ സാമ്പത്തിക പ്രശ്‌നത്തിലേക്കും തളളി വിടും. ജനസംഖ്യയിലുണ്ടായ അമിതമായ തളര്‍ച്ച തന്റെ രാജ്യത്തെ എങ്ങനെ ബാധിച്ചുവെന്നാണ് 2006ലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വിലപിക്കുന്നത്. റഷ്യയില്‍ പ്രതിവര്‍ഷം ഏഴ് ലക്ഷം കണ്ട് ജനസംഖ്യ കുറയുകയാണത്രെ. എന്നാല്‍ റഷ്യയേക്കാള്‍ ഭീകരമായ പ്രതിസന്ധിയാണ് ചൈന നേരിടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തിന്റെ തീരുമാനമനുസരിച്ച് ഏക സന്താനനയത്തില്‍ അയവുവരുത്താനും...

പ്രണയത്തിന് പക്ഷേ, ചിലതുണ്ട്‌

അമ്മയോടും ചേച്ചിമാരോടുമൊപ്പം മരണത്തിലേക്ക് നടടുക്കുമ്പോള്‍ എട്ടു വയസ്സുകാരി വിസ്മയയുടെ കാലില്‍ ഉണ്ടായിരുന്നത് പിഞ്ഞിക്കീറിയ ഒരു ഹവായി ചെരുപ്പ്. അതു തന്നെ പൊളിഞ്ഞിടത്ത് ആണിയടിച്ച് ഉറപ്പിച്ച നിലയിലായിരുന്നു. മമ്പുറം വി കെ പടിയില്‍ ഒരു ഇടുങ്ങിയ ക്വോര്‍ട്ടേഴ്‌സില്‍ താമസമാക്കിയിരുന്ന ഭാവന (38)യും മക്കളായ ഐശ്വര്യയും നന്ദിനിയും വിസ്മയയും അനുഭവിച്ചിരുന്ന കൊടിയ ദാരിദ്രത്തിലേക്കാണ് മുകളിലെ ചിത്രം വിരല്‍ ചൂണ്ടുന്നത് . റജീന എ ഭാവനയും തന്റെ മൂന്ന് മക്കളും തങ്ങളുടെ ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ തീരുമാനിച്ചത് എന്ത് കൊണ്ടായിരിക്കും ?...

വ്യവസായിക വിപ്ലവം ഒളിച്ചുകടത്തിയത് കുടുംബാസൂത്രണത്തെ

­­­യന്ത്രങ്ങളുടെ കണ്ടെത്തല്‍ മനുഷ്യന്റെ ജീവിതക്രമത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. വ്യവസായിക വിപ്ലവാനന്തരം നഗര കേന്ദ്രീകൃതമായി ആരംഭിച്ച ഫാക്ടറികള്‍ അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. അതേസമയം നഗര ഗ്രാമ ഭേദമില്ലാതെ അനേകം പ്രശ്‌നങ്ങള്‍ക്കുളള തുടക്കം കൂടിയായിരുന്നു അത്. കൃഷിപാടങ്ങള്‍ ഉപേക്ഷിച്ച് ഗ്രാമീണര്‍ പട്ടണങ്ങളിലേക്ക് പ്രവഹിച്ചതോടെ ഗ്രാമങ്ങള്‍ ശൂന്യമായി. ലക്ഷക്കണക്കിന് ജനങ്ങള്‍ മിതമായ പ്രദേശത്ത് തിങ്ങിത്താമസിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ യൂറോപ്പിന്റെ സാമ്പത്തികാഭിവൃതിയെ സഹായിച്ചെങ്കിലും അനവധി സങ്കീര്‍ണതകളിലേക്കുളള തുടക്കമായിരുന്നു ഇത്. അവശ്യവസ്തുക്കളുടെ വില വര്‍ധനവും താമസ സ്ഥലത്തിന്റെ അപര്യാപ്തതയും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി....

ആത്മഹത്യ പരിഹാരമല്ല; ഒരു പ്രശ്നമാണ്

ലോകസാഹിത്യത്തിലെ എണ്ണം പറഞ്ഞ കൃതികളിലൊന്നാണ് ദ ഓൾഡ് മാൻ ആൻഡ് ദ സി. പ്രതിസന്ധികളുടെ വന്മലകൾക്കു മുന്നിൽ ഒരിക്കലും തളരാതെ കൂടുതൽ വാശിയോടെ മുന്നേറുന്ന കഥയിലെ വൃദ്ധൻ വിധിക്കു മുമ്പിൽ കീഴടങ്ങാൻ തയ്യാറല്ലാത്ത മനുഷ്യമനസ്സിന്റെ അനശ്വര പ്രതീകമായി നിരൂപിക്കപ്പെട്ടു. പക്ഷേ തന്റെ അറുപത്തി രണ്ടാം വയസ്സിൽ കഥാകാരനായ ഏണസ്റ്റ് ഹെമിംഗ്‌വേ വായിലേക്ക് തോക്ക് കടത്തി വച്ച് ഗ്രിഗറിൽ വിരലമർത്തി. തന്റെ ആരോഗ്യം നശിച്ചുകൊണ്ടിരിക്കുന്നു എന്ന് ബോധ്യമായിരുന്നു ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ലോകത്ത് മരണകാരണത്തിൽ പത്താമത്...

മരുഭൂമണ്ണിലെ കണ്ണീര്‍പ്പെരുന്നാള്‍

സത്യം പറഞ്ഞാല്‍ ഈ ജന്മം തന്നെ വേണ്ടിയിരുന്നില്ല എന്ന് പോലും ചിന്തിച്ചു പോയി. ദുനിയാവില്‍ പടച്ചോന്‍ എത്ര ആയുസ്സ് തന്നാലും ആ കിട്ടിയ ആയുസ്സിനെ ആസ്വദിക്കുകയല്ലേ വേണ്ടത്.? എന്തൊക്കെ സുഖ സൗഭാഗ്യങ്ങളാണ് റബ്ബ് കനിഞ്ഞരുളിത്തന്നിട്ടുള്ളത്. എന്നിട്ടും അതൊന്നും അനുഭവിക്കാനുള്ള യോഗമില്ലാതെയായിപ്പോയല്ലോ?? ഭാഗ്യംകെട്ട ജന്മം. ആര്‍ക്ക് വേണ്ടിയാണ്, എന്തിനു വേണ്ടിയാണ് റബ്ബേ ഈ ഉരുകിത്തീരല്‍..! ആരെയാണ് ഇനിയും ഞാന്‍ പഴിക്കേണ്ടതെന്നറിയാതെ വിങ്ങി വിങ്ങി കണ്ണീര് ചാലിട്ടൊഴുകാന്‍ തുടങ്ങി. 'ബാപ്പയില്ലാതെ പെരുന്നാളൊന്നും പെരുന്നാള്‍ പോലെയാകുന്നില്ലല്ലോ ബാപ്പാ' എന്ന കുഞ്ഞോന്റെ...
0FansLike
0FollowersFollow
0FollowersFollow
0SubscribersSubscribe

Weather

London
broken clouds
62.1 ° F
63.9 °
60.6 °
68%
1.4mph
73%
Mon
61 °
Tue
63 °
Wed
62 °
Thu
60 °
Fri
67 °
- Advertisement -

Must Read